ആനവേട്ടക്കേസ്:ഇടനിലക്കാരെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന
Monday, September 23, 2019 11:25 PM IST
കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിൽ കോൽക്കത്തയിൽ അറസ്റ്റിലായ മുഖ്യപ്രതികളിലൊരാളായ തിരുവനന്തപുരം ചാക്ക സ്വദേശി സുധീഷ് ചന്ദ്രബാബുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്ന് കേരളത്തിലെ ആനക്കൊന്പ് കച്ചവടത്തിലെ രണ്ട് ഇടനിലക്കാരെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.

പാലാ സ്വദേശി പുരുഷോത്തമൻ, തിരുവനന്തപുരം സ്വദേശി ആനന്ദ്ശേഖർ എന്നിവരെക്കുറിച്ചാണ് വിവരം കിട്ടിയത്. ഇതിൽ പുരുഷോത്തമനിൽനിന്ന് വാങ്ങിയ ആനക്കൊന്പുമായി പോകുന്നതിനിടെയാണ് മാർച്ച് 15ന് സുധീഷ് ചന്ദ്രബാബുവിനെയും മകൾ അമിതയെയും കോൽക്കത്ത ഡിആർഐ അറസ്റ്റ് ചെയ്തത്. പുരുഷോത്തമനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതിക്ക് അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പാലായിൽനിന്ന് മൂന്നരക്കിലോ നാട്ടാനയുടെ കൊന്പു മാത്രമേ കിട്ടിയുള്ളൂവെന്നാണ് സുധീഷ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ആനക്കൊന്പ് ഇടനിലക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി ജയനിൽനിന്ന് വർഷങ്ങൾക്ക് മുന്പ് കൈവശം വന്നുചേർന്ന ആനക്കൊന്പാണ് പുരുഷോമത്തൻ തനിക്ക് തന്നതെന്നും സുധീഷ് മൊഴി നൽകിയിട്ടുണ്ട്.


കോൽക്കത്തയിൽ ഡിആർഐ അറസ്റ്റ് ചെയ്യുന്പോൾ 70 കിലോഗ്രാം ആനക്കൊന്പും കൊന്പ് നിർമിത ശില്പങ്ങളുമാണ് പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.