ഒളിച്ചു വയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിംഗിനെ ഭയക്കുന്നതെന്തിന്: മുല്ലപ്പള്ളി
ഒളിച്ചു വയ്ക്കാനില്ലെങ്കിൽ  സിഎജി ഓഡിറ്റിംഗിനെ  ഭയക്കുന്നതെന്തിന്: മുല്ലപ്പള്ളി
Sunday, September 22, 2019 12:06 AM IST
തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകൾ സംബന്ധിച്ച് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിംഗിനെ എന്തിനാണു മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗ് നടത്താൻ തയാറാണെന്ന ആർജവത്തോടെ പറയാൻ ഇവർ തയാറാകാത്തതിൽനിന്ന് ഇതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നു ജനങ്ങൾക്കു മനസിലായി. മസാലബോണ്ടുകൾ വില്പന നടത്തിയതിൽ എത്ര തുക ഇതുവരെ കിട്ടിയെന്നു സർക്കാർ വ്യക്തമാക്കണം.

ഉയർന്ന പലിശയ്ക്ക് മസാല ബോണ്ട് വിറ്റുകിട്ടിയ പണം കുറഞ്ഞ പലിശനിരക്കിൽ നിക്ഷേപിച്ചതിലൂടെ കിഫ്ബി നഷ്ടത്തിലേക്കു കൂപ്പുകുത്തി. മസാല ബോണ്ടിലൂടെയും നബാർഡ്, എസ്ബിഐ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽനിന്നും ശരാശരി 9.5 ശതമാനം നിരക്കിൽ പലിശയ്ക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കിൽ നിക്ഷേപിച്ചു വലിയ നഷ്ടം വരുത്തുന്നത്.


പത്തു വർഷം കഴിയുന്പോൾ സംസ്ഥാനത്തിന്‍റെ സാന്പത്തിക ബാധ്യത ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും. സാന്പത്തിക ഭാരം മുഴുവനും അന്നു ഭരണത്തിലുള്ള സർക്കാരിന്‍റെ ചുമലിലാകും. വികസന പ്രവർത്തനം പൂർണമായും താളം തെറ്റും. അതിനാൽ കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ചു പൊതുജനത്തിന് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.