ഡോക്ടറെ മർദിച്ച സംഭവം: ഡോക്ടർമാർ കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചു
ഡോക്ടറെ മർദിച്ച സംഭവം: ഡോക്ടർമാർ കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചു
Friday, September 20, 2019 11:57 PM IST
തിരുവനന്തപുരം: പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിൽ പ്രതികളെ ഇതുവരെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഡോക്ടർമാർ കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇന്നലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഒപികൾ തടസപ്പെട്ടുവെങ്കിലും അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും മുടക്കമില്ലാതെ നടന്നു.

പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്തില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാൻ കെജിഎംഒഎ നിർബന്ധിതരായിത്തീരുമെന്നു ജില്ലാ പ്രസിഡന്‍റ് ഡോ.ഡി.ശ്രീകാന്തും സെക്രട്ടറി ഡോ. വി. സുനിൽ കുമാറും പറഞ്ഞു.


വനിത ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി കെ.കെ. ശൈലജ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടു. ആശുപത്രിക്കും ജീവനക്കാർക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ല. രോഗികളുടെ അഭയ കേന്ദ്രമാണു ആശുപത്രി. അതിനാൽ തന്നെ ജീവനക്കാർക്കു സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കണം. ആശുപത്രി ആക്രമണവും ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കൾ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടതെന്നും മന്ത്രി ശൈലജ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.