മരടിലെ ഫ്ളാറ്റ് ഒഴിപ്പിക്കൽ നോട്ടീസിനെതിരേ ഹർജി
മരടിലെ ഫ്ളാറ്റ് ഒഴിപ്പിക്കൽ നോട്ടീസിനെതിരേ ഹർജി
Friday, September 20, 2019 12:31 AM IST
കൊച്ചി: സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പൊളിച്ചുകളയാൻ നിർദേശിച്ച ഫ്ളാറ്റിൽനിന്ന് ഒഴിഞ്ഞുപോകാൻ മരട് നഗരസഭ നൽകിയ നോട്ടീസിനെതിരേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഫ്ളാറ്റുടമയും റിട്ട. കേണലുമായ കെ.കെ. നായരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നഗരസഭാ സെക്രട്ടറി പതിച്ച നോട്ടീസിലെ തുടർനടപടി ഹർജി തീർപ്പാകുംവരെ സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.

സുപ്രീംകോടതി നിർദേശിച്ചതിനാൽ അഞ്ചു ദിവസത്തിനുള്ളിൽ ഫ്ളാറ്റ് ഒഴിയണമെന്നു കാണിച്ചു സെപ്റ്റംബർ ഒന്പതിനു നഗരസഭാ സെക്രട്ടറി നോട്ടീസ് പതിച്ചു. ഫ്ളാറ്റിന്‍റെ നിർമാതാക്കളായ ഹോളിഫെയ്ത്ത് ബിൽഡേഴ്സിനുള്ളതാണു നോട്ടീസ്. ഫ്ളാറ്റിലെ താമസക്കാർക്കു നോട്ടീസ് നൽകിയിട്ടില്ല. താമസക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കണമെങ്കിൽ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടത്തിലെ വ്യവസ്ഥയനുസരിച്ചു മുൻകൂർ നോട്ടീസ് നൽകണമെന്നതു സ്വാഭാവികനീതിയുടെ അടിസ്ഥാനതത്വമാണ്. ഇതു പാലിക്കാതെ ഫ്ളാറ്റ് നിർമാതാക്കൾക്കു നോട്ടീസ് നൽകി താമസക്കാരെ തെരുവിലേക്ക് ഇറക്കിവിടുന്നതു നിയമപരമല്ലെന്നു ഹർജിയിൽ പറയുന്നു.

ആൽഫ വെഞ്ച്വേഴ്സ്, ഹോളിഫെയ്ത്ത് എച്ച്ടുഒ, ഗോൾഡൻ കായലോരം, ജെയിൻ ഹൗസിംഗ്, ഹോളിഡേ ഹെറിട്ടേജ് എന്നിവ പൊളിച്ചുനീക്കാനാണു സുപ്രീംകോടതി കഴിഞ്ഞ മേയ് എട്ടിന് ഉത്തരവിട്ടത്. സ്വാഭാവിക നീതിയും നിയമങ്ങളും ലംഘിച്ചു ഫ്ളാറ്റുകളിലെ താമസക്കാരെ തെരുവിലേക്കു വലിച്ചെറിയാൻ സുപ്രീംകോടതി വിധിയിൽ പറയുന്നില്ല. ഈ കേസിൽ ഹർജിക്കാരൻ കക്ഷിയല്ല. ഹർജിക്കാരനെയും സമാന സ്ഥിതിയിലുള്ള മറ്റുള്ളവരെയും ഒഴിപ്പിക്കുന്നതിനു മുന്പ് തങ്ങൾ ചെയ്ത തെറ്റെന്താണെന്നു വ്യക്തമാക്കി മറുപടി നൽകാൻ ഉചിതമായ സമയം നൽകണം. എച്ച്ടു ഒ ഫ്ളാറ്റിൽ 90 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നു മരട് നഗരസഭയ്ക്ക് അറിയാമെങ്കിലും ബിൽഡർക്കാണു നോട്ടീസ് നൽകിയത്.


ചട്ടപ്രകാരം തങ്ങൾക്കു നോട്ടീസ് നൽകാതെ ഒഴിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഇതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിലെ തീരസംരക്ഷണ പരിപാലനത്തിനായി 1996 ജനുവരി 29 ന് സർക്കാർ പദ്ധതി തയാറാക്കി നൽകിയിരുന്നെങ്കിലും ഇതു വിജ്ഞാപന പ്രകാരമല്ലെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടർന്ന് തീരനിയന്ത്രണ മേഖല രണ്ടിൽ ഉൾപ്പെടുന്ന സ്ഥലം കണ്ടെത്തി അടയാളപ്പെടുത്താൻ ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതിയുണ്ടാക്കാനും പ്ലാനും മാപ്പും പരിഷ്കരിച്ച് രണ്ടു മാസത്തിനുള്ളിൽ സമർപ്പിക്കാനും 1996 സെപ്റ്റംബർ 27ലെ കത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ, ഇതുവരെ സംസ്ഥാന സർക്കാർ ഇതു ചെയ്തില്ല.

കേന്ദ്രനിർദേശം സമയബന്ധിതമായി പാലിച്ചിരുന്നെങ്കിൽ മരട് നഗരസഭ തീരനിയന്ത്രണ മേഖല രണ്ടിൽ ഉൾപ്പെടുമായിരുന്നു.

1991ലെ തീരനിയന്ത്രണ മേഖലാ വ്യവസ്ഥകൾ പ്രകാരം മരട് നഗരസഭ തീരനിയന്ത്രണ മേഖല രണ്ടിൽ ഉൾപ്പെടേണ്ടതാണ്. തീരത്തോടു ചേർന്ന വികസിത പ്രദേശങ്ങൾ ഈ കാറ്റഗറിയിലാണു വരുന്നതെന്നു വിജ്ഞാപനത്തിൽ പറയുന്നുണ്ട്. പദ്ധതി തയാറാക്കുന്നതിലുണ്ടായ വീഴ്ച അന്വേഷിക്കാൻ സർക്കാരിനോടു നിർദേശിക്കണം.

മരട് നഗരസഭ തീരനിയന്ത്രണ മേഖല രണ്ടിലാണ് ഉൾപ്പെടുന്നതെന്നു പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. മരട് ഹോളിഫെയ്ത്ത് എച്ച് ടുഒ ഫ്ളാറ്റിലെ താമസക്കാരനായ ഹർജിക്കാരൻ ഒക്ടോബറിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയാണ്. ഈ സാഹചര്യത്തിൽ തന്നെ തെരുവിലേക്കു വലിച്ചെറിയരുതെന്നാണു ഹർജിയിലെ വാദം. ഇന്നു ഹൈക്കോടതി ഹർജി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.