എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു
എടിഎം കാര്‍ഡ്   തട്ടിപ്പ് വര്‍ധിക്കുന്നു
Thursday, September 19, 2019 12:43 AM IST
കോഴിക്കോട്: ബാങ്കില്‍ നിന്നാണെന്നപേരില്‍ വ്യാജ ഫോണ്‍കോള്‍വഴി സംസ്ഥാനത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു. ചിപ്പ്‌വച്ച പുതിയ എടിഎം കാര്‍ഡ് നല്‍കുന്നതിന്‍റെ ഭാഗമായി ചില ബാങ്കുകള്‍ പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ അവസരം മുതലാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബാങ്കില്‍നിന്നാണ് വിളിക്കുന്നതെന്നും നിലവിലെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) പറഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാജ ഫോണ്‍ കോളുകള്‍ വരുന്നത്. ചിലയവസരത്തിൽ കാർഡിന്‍റെ പിൻഭാഗത്തുള്ള മൂന്നക്ക നമ്പർ നല്കാനും ആവശ്യപ്പെടും, വിളിക്കുമ്പോള്‍തന്നെ കോഡ് നമ്പർ പറഞ്ഞു കൊടുത്താല്‍ പുതിയ കാർഡ് അതിവേഗം അയച്ചു നല്‍കാമെന്നും അല്ലെങ്കില്‍ കാലതാമസം എടുക്കുമെന്നും അക്കൗണ്ടിൽ പ്രശ്നമുണ്ടാകുമെന്നുമൊക്കെയാണ് തട്ടിപ്പ് സംഘം പറയാറുള്ളത്.

ഡേറ്റാ ബേസിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം വിളിക്കുന്നതിനാല്‍ അക്കൗണ്ട് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാർ കൃത്യമായി പറഞ്ഞ് ഫലിപ്പിച്ചാണ് കെണിയില്‍ വീഴ്ത്തുന്നതെന്നാണ് പോലീസ് പറയുന്നത്. വിദ്യാസമ്പന്നരായ പലരും അടുത്തയിടെ ഇക്കൂട്ടരുടെ വലയിൽ വീണിട്ടുണ്ട്. എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തെരക്കി ഇന്ത്യയില്‍ ഒരു ബാങ്കില്‍നിന്നു പോലും ഫോണ്‍വിളികൾ വരില്ല.

ഇത്തരത്തില്‍ വിളിക്കുന്നത് തട്ടിപ്പുകാരാണ്. ബാങ്കുകൾ കാർഡ് അയച്ചു തരുമ്പോൾത്തന്നെ പാസ്‌വേഡോ, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്നുണ്ട്. പക്ഷേ, ഇത് ആരും കാര്യമായി എടുക്കാറില്ല എന്നതാണ് തട്ടിപ്പുകാർക്ക് സഹായമാകുന്നത്. കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടാലോ, അക്കൗണ്ട് നിർജീവമാകുകയോ ചെയ്തുവെന്ന് അറിയിപ്പ് ലഭിച്ചാൽ ബാങ്കില്‍ നേരിട്ട് എത്തിയാണ് വിവരങ്ങള്‍ തെരക്കേണ്ടതും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതും. അക്കൗണ്ട് സംബന്ധിച്ചോ, എടിഎം കാർഡ് സംബന്ധമായോ ഒരു ബാങ്കിന്‍റെയും ഹെഡ് ഓഫീസിൽനിന്നോ ശാഖയിൽനിന്നോ ഫോൺവിളി വരികയില്ലെന്ന സത്യം അക്കൗണ്ട് ഉടമകൾ മനസിലാക്കിയാൽ, ഇനിയെങ്കിലും തട്ടിപ്പുകാരുടെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ കഴിയും. എന്തെങ്കിലും അറിയിപ്പുണ്ടെങ്കിൽ അത് സന്ദേശമായിട്ടായിരിക്കും ഫോണിൽ എത്തുക. ബാങ്കിൽ ചെന്ന് പ്രശ്നം പരിഹരിക്കണമെന്നതായിരിക്കും സന്ദേശം.


എടിഎം കാര്‍ഡിന്‍റെ നമ്പര്‍, കാർഡിന്‍റെ പിൻഭാഗത്ത് നല്കിയിരിക്കുന്ന മൂന്നക്ക സിവിവി (കാർഡ് വെരിഫിക്കേഷൻ വാല്യു) നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവയോ ഇവയുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണിലേക്കു വരുന്ന ഒടിപി നമ്പറോ (വൺ ടൈം പാസ്‌വേഡ്) ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓണ്‍ലൈനായി സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്ന ഓഫര്‍ മെസേജുകളോട് വളരെ ശ്രദ്ധയോടെ മാത്രം പ്രതികരിക്കുക.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനെന്ന പേരിലോ അക്കൗണ്ട് സംബന്ധമായി സഹായിക്കാനെന്ന പേരിലോ, പ്രശ്നമുണ്ടെന്ന മുന്നറിയിപ്പായോ വരുന്ന കോളുകളിലേക്ക് ഒരു കാരണവശാലും അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറരുത്. ഓണ്‍ലൈന്‍ ലോട്ടറി സമ്മാനം ലഭിക്കുന്നതിനു വേണ്ടി ബാങ്ക് അക്കൗണ്ട് , എടിഎം കാര്‍ഡ് എന്നിവയുടെ വിവരങ്ങളോ പണമോ നല്‍കാതിരിക്കുക. ഓണ്‍ലൈന്‍ , എടിഎം തട്ടിപ്പിനിരയായാല്‍ ബാങ്ക് അധികൃതരേയോ സൈബര്‍ സെല്ലിനേയോ ഉടന്‍ അറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.