കരാറുകാരന്‍റെ മരണം: എട്ടു പേരെ ചോദ്യംചെയ്തു
കരാറുകാരന്‍റെ മരണം: എട്ടു പേരെ ചോദ്യംചെയ്തു
Monday, September 16, 2019 1:18 AM IST
തളിപ്പറമ്പ്: ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചെറുപുഴ ഡെവലപ്പേഴ്സ് ഡയറക്ടര്‍മാരായ എട്ടു പേരെ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാറിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനും കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗവുമായ കെ. കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റുമായ റോഷി ജോസ്, മുസ്‌ലിം ലീഗ് നേതാവ് ടി.വി. അബ്ദുള്‍ സലീം, കെ.കെ. സുരേഷ് കുമാര്‍, പി.എസ്. സോമന്‍, സി.ഡി. സ്‌കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സിഐ വി. രാജഗോപാല്‍, എസ്‌ഐ മഹേഷ് കെ. നായര്‍ എഎസ്‌ഐ സി. തമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ എല്ലാ രേഖകളും പോലീസിനു നല്‍കിയിട്ടുണ്ടെന്ന് ചെറുപുഴ ഡെവലപ്പേഴ്സ് ഡയറക്ടര്‍മാർ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിന്‍റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് അറിവുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല പോലീസ് ചോദ്യംചെയ്തത്. ചെറുപുഴ ഡവലപ്പേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. ജോസഫിന്‍റെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ പുറത്തുവരണമെന്നാണ് ആഗ്രഹം. ജോസഫിന്‍റെ ബന്ധുക്കള്‍ നല്‍കിയ രേഖകളുമായി ബന്ധപ്പെട്ടും പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. ഒരു കാര്യവും മറച്ചുവയ്ക്കാനില്ല. ജോസഫിന്‍റെ കുടുംബത്തെ സഹായിക്കുക എന്നതാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.