ഒഴിയാനുള്ള സമയപരിധി തീർന്നു; കിടപ്പാടം വിട്ടിറങ്ങില്ലെന്നു താമസക്കാർ
ഒഴിയാനുള്ള സമയപരിധി തീർന്നു; കിടപ്പാടം വിട്ടിറങ്ങില്ലെന്നു താമസക്കാർ
Monday, September 16, 2019 1:18 AM IST
കൊച്ചി: നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നു സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽനിന്നു കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നഗരസഭ നല്കിയ നോട്ടീസിന്‍റെ കാലാവധി അവസാനിച്ചു. അഞ്ചു ദിവസത്തിനകം കുടുംബങ്ങൾ സാധന സാമഗ്രികളുമായി ഒഴിഞ്ഞു പോകണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തിനാണു നോട്ടീസ് നൽകിയത്. ഈ സമയപരിധിയാണ് ഇന്നലെയോടെ അവസാനിച്ചത്. ഇതോടെ കിടപ്പാടം നഷ്ടമാകുമോയെന്ന ഫ്ളാറ്റ് നിവാസികളുടെ ആശങ്ക ഏറിയിരിക്കുകയാണ്. അതിനിടെ മരട് ഫ്ളാറ്റ് വിഷയം ചർച്ച ചെയ്യാനായി സർക്കാർ സർവകക്ഷയോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗം.

നോട്ടീസ് കാലാവധി അവസാനിച്ചതോടെ ഫ്ളാറ്റ് ഉടമകളുടെ കൂട്ടായ്മയായ മരട് ഭവനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനും ഹോളി ഫെയ്ത്ത് അപ്പാർട്ട്മെന്‍റിനും മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം ശക്തമാക്കാനാണു ഫ്ളാറ്റ് ഉടമകളുടെ നീക്കം. പ്രവൃത്തിസമയം നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ ഹോളി ഫെയ്ത്ത് ഫ്ളാറ്റിനു മുന്നിലുമായിരിക്കും സമരപരിപാടികൾ. സമയപരിധി അവസാനിച്ചെങ്കിലും കിടപ്പാടം വിട്ടിറങ്ങില്ലെന്ന നിലപാടിലാണ് താമസക്കാർ. ഫ്ളാറ്റ് ഉടമകൾക്കു പിന്തുണയുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ ഇന്നലെ മരടിലെത്തി.

ഒഴിപ്പിക്കൽ നോട്ടീസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടി ഫ്ളാറ്റ് ഉടമകൾ ഇന്നു ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. അതിനിടെ, ഫ്ളാറ്റുമായി നിലവിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി മരടിലെ ആൽഫാ ഫ്ളാറ്റ് നിർമാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്കു കത്തു നൽകി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമിടയിലാണ് നഗരസഭ കഴിഞ്ഞ പത്തിനു നെട്ടൂരിലെ ആൽഫാ, കോറൽകേവ്, കുണ്ടന്നൂരിലെ എച്ച്ടുഒ, കണ്ണാടിനു സമീപത്തെ ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാർക്കു നോട്ടീസ് നൽകിയത്. ഗോൾഡൻ കായലോരം ഒഴികെയുള്ള ഫ്ളാറ്റുകളുടെ ഉടമകൾ നോട്ടീസ് ഒപ്പിട്ടു കൈപ്പറ്റാൻ കൂട്ടാക്കിയിരുന്നില്ല. ഇതേത്തുടർന്ന് ഈ ഫ്ളാറ്റുകളുടെ ചുവരിൽ ഉദ്യോഗസ്ഥർ നോട്ടീസ് പതിക്കുകയാണു ചെയ്തത്. ഈമാസം 20 നകം ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു നഗരസഭ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ആദ്യഘട്ട നടപടി ആരംഭിച്ചത്.


ഫ്ളാറ്റുകളിൽനിന്നു കുടുംബങ്ങളെ ഒഴിപ്പിക്കുന്പോൾ പുനരധിവാസം വേണ്ടിവരുന്നവരുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം 343 കുടുംബങ്ങളുടെ കണക്കാണു നഗരസഭ  കളക്ടർക്കു കൈമാറിയിട്ടുള്ളത്. നോട്ടീസ് കാലാവധി അവസാനിച്ചെങ്കിലും തുടർ നടപടി സർക്കാർനിർദേശത്തെ തുടർന്നായിരിക്കുമെന്നും പുനരധിവാസം പോലുള്ള കാര്യങ്ങൾ വേണ്ടി വന്നാൽ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കുമെന്നും നഗരസഭാ ചെയർപേഴ്സണ്‍ സുനില സിബി വ്യക്തമാക്കി.

സർവകക്ഷി യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഉടമകൾ

കൊച്ചി: നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നു പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ കഴിയുന്ന താമസക്കാർക്ക് അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചതിനു പിന്നാലെ വിഷയത്തിൽ സർക്കാർ ഇടപെടൽ. ഫ്ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി നാളെ തിരുവനന്തപുരത്തു സർവകക്ഷിയോഗം ചേരും.

വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞു പ്രശ്നത്തിൽ തുടർനിലപാട് സ്വീകരിക്കാനാണു സർക്കാർ നീക്കം. സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഫ്ളാറ്റിലെ താമസക്കാർക്കു രാഷ്‌ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണു യോഗം. യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണു കരുതുന്നതെന്നും ഫ്ളാറ്റ് ഉടമകൾ പറഞ്ഞു. ഒഴിഞ്ഞുപോകാനുള്ള കാലാവധി ഇന്നലെയോടെ അവസാനിച്ചെങ്കിലും ഇവിടം വിട്ടിറങ്ങില്ലെന്ന നിലപാടിലാണിവർ.

ഈ മാസം 20നകം ഫ്ളാറ്റ് പൊളിക്കണമെന്നാണു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഫ്ളാറ്റുകളിലെ താമസക്കാരോട് അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്തിനു മരട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതിന്‍റെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.