മൂന്നു ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്
മൂന്നു ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്
Sunday, September 15, 2019 12:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്‍റിമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച വരെ അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇന്നലെ വരെ 13 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.


കാലവർഷത്തിൽനിന്ന് ആകെ ലഭിക്കേണ്ട മഴയേക്കാൾ അധികം ഇതിനോടകം ലഭിച്ചുകഴിഞ്ഞു. 203 സെന്‍റിമീറ്റർ മഴയാണ് കാലവർഷത്തിൽ നിന്നു കേരളത്തിനു കിട്ടേണ്ടത്. എന്നാൽ കാലവർഷം പിൻവാങ്ങാൻ രണ്ടാഴ്ച കൂടി ബാക്കിയുള്ളപ്പോൾ തന്നെ ഇന്നലെ വരെ 216 സെന്‍റിമീറ്റർ മഴയാണ് സംസ്ഥാനത്തു പെയ്തിറങ്ങിയത്.ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ്, ആറ് സെന്‍റിമീറ്റർ.

കോഴിക്കോട് നഗരത്തിൽ നാല് സെന്‍റിമീറ്ററും ഇരിക്കൂർ, ഹോസ്ദുർഗ്, കുടുലു എന്നിവിടങ്ങളിൽ രണ്ടും കോന്നി, ഇരിങ്ങാലക്കുട, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ ഒരു സെന്‍റിമീറ്ററും മഴ പെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.