മനുഷ്യപ്പുലികളുടെ നൃത്തോത്സവം; തൃശൂരിൽ ഇന്നു പുലിയിറക്കം
മനുഷ്യപ്പുലികളുടെ നൃത്തോത്സവം;  തൃശൂരിൽ ഇന്നു പുലിയിറക്കം
Saturday, September 14, 2019 12:44 AM IST
തൃശൂർ: നഗരത്തെ പ്രകമ്പനം കൊള്ളിക്കാൻ ഇന്നു മടകളിൽനിന്നു മനുഷ്യപ്പുലികളിറങ്ങും. കഴിഞ്ഞവർഷം കാണാൻ കഴിയാതെ പോയ പുലിക്കളി ഇത്തവണ പുപ്പുലിക്കളിയാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർണം. ആറു ടീമുകളിലായി മുന്നൂറോളം പുലികൾ ഇന്നു വൈകുന്നേരത്തോടെ മടവിട്ടിറങ്ങി നഗരത്തിലെത്തും. അയ്യന്തോൾ, തൃക്കുമാരംകുടം എന്നീ ടീമുകൾക്ക് പുറമെ, കോട്ടപ്പുറത്തുനിന്നും വിയ്യൂരിൽനിന്നും രണ്ടു ടീമുകളും പുലികളെയും കൊണ്ടെത്തുന്നുണ്ട്. ഇന്നു നേരംപുലരുന്നതോടെ പുലിവരയും തുടങ്ങും. പുലിവരക്കാഴ്ച കാണാൻ നിരവധി ആളുകളാണ് എത്താറുള്ളത്.

വിയ്യൂർ ദേശത്തിന്‍റെ പുലിപ്പടയിൽ ഇത്തവണയും പെണ്‍പുലികളുണ്ട്. നാലു പെണ്‍പുലികളാണ് ഇത്തവണ വിയ്യൂർ ദേശത്തിനൊപ്പം ചുവടുവയ്ക്കുക. 51 പുലികളാണ് വിയ്യൂർ ദേശത്തുനിന്നു നഗരത്തിലിറങ്ങുക. നാലു കുട്ടിപ്പുലികളും വിയ്യൂർ സെന്‍ററിന്‍റെ പുലിക്കൂട്ടത്തിന് ആവേശം പകരാനുണ്ട്.

പുലികൾക്കു പകരം പുലിവണ്ടിയിൽ ഇതുവരെ കാണാത്ത പുതുമയുണ്ടെന്നും അത് ഇന്നു കാണാമെന്നുമാണ് കോട്ടപ്പുറം സെന്‍ററിലെ പുലികൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുകൊല്ലം കൂടി കഴിഞ്ഞാൽ പുലിക്കളിയിൽ മുപ്പതാണ്ടിന്‍റെ മഹിമ പറയാൻ കെല്പുമായി 28-ാം വർഷമാണ് കോട്ടപ്പുറം ദേശമെത്തുന്നത്.

അഞ്ചുവയസിൽ താഴെയുള്ള മൂന്നു കുഞ്ഞുപുലികളാണ് തൃക്കുമാരംകുടത്തിനു കാഴ്ചവയ്ക്കാനുള്ളത്. 41 പുലികളാണ് ഇവർക്കാകെയുള്ളത്.

ഇരയുടെ ശരീരം കടിച്ചുമുറിച്ചെടുക്കുന്ന കാട്ടുപുലികളുടെ ക്രൂരസ്വഭാവത്തിനു പകരം സ്വന്തം ശരീരാവയവങ്ങൾ സസന്തോഷം ദാനം ചെയ്യാൻ സമ്മതമറിയിച്ചുകൊണ്ടാണ് അയ്യന്തോളിലെ പുലികൾ നഗരം വാഴുക. സർക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലേക്ക് 51 പുലികളും സമ്മതപത്രം നൽകിയാണ് പുലിച്ചുവടുവയ്ക്കുന്നത്.

ആറു ടീമുകളും പുലിച്ചമയങ്ങൾ പ്രദർശിപ്പിച്ചു. അതാതു തട്ടകങ്ങളിലും ഇന്നലെ പ്രദർശനമുണ്ടായിരുന്നു. ഇന്നു വൈകുന്നേരം 4.30ന് ആദ്യ ടീം നഗരത്തിലെ സ്വരാജ് റൗണ്ടിൽ കയറും. പിന്നെ നഗരം പുലിനഗരമാകും. ആൾക്കൂട്ടങ്ങളെ വിറപ്പിച്ച് പുലിപ്പട ശക്തന്‍റെ തട്ടകം വാഴും.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുലികളുടെ എണ്ണത്തിൽ കുറവുണ്ട്. ചെലവുകുറച്ച് നടത്തുന്ന പുലിക്കളിയായതുകൊണ്ടുതന്നെ പുലികളുടെ എണ്ണം പതിവുപോലെ 51 തികയ്ക്കാൻ പറ്റുമെന്നു തോന്നുന്നില്ലെന്ന് ആറു ദേശക്കാരും സൂചിപ്പിക്കുന്നു. 35 പുലികൾ എന്തായാലും ടീമിൽ വേണമെന്നു ചട്ടമുണ്ട്. പരമാവധി 51 പുലികളേ പാടുള്ളൂ. ഇത്തവണ 40-45 പുലികളായിരിക്കും മിക്ക ടീമുകളിലും ഉണ്ടാവുകയെന്നാണ് പുലിമടവട്ടങ്ങളിൽ നേരിയ സ്വരത്തിൽ കേൾക്കുന്ന അടക്കംപറച്ചിൽ.

പുതിയ ടീമുകളൊന്നും ഇത്തവണയില്ല. തൃശൂരിന്‍റെ തനത് ഉത്സവമായ പുലിക്കളി മനുഷ്യപ്പുലികളുടെ നൃത്തോത്സവം കൂടിയാണ്. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ തൃശൂർ കോർപറേഷനാണ് പുലിക്കളി സംഘടിപ്പിക്കുന്നത്.

ജോറാക്കണം, കാരണങ്ങളുണ്ട്.

ഈ പുലിക്കളി ഉഷാറാക്കണമെന്നു എല്ലാവരും പ്രാർഥിക്കുന്നതിനു പിന്നിലൊരു കാരണമുണ്ട്. സാമ്പത്തികമായി വളരെയധികം പ്രാരാബ്ധം അനുഭവിച്ചാണ് ഇത്തവണ ഓരോ ടീമും പുലികളെ ഇറക്കുന്നത്. പുലിക്കളി നടത്തണമെന്ന തീരുമാനമുണ്ടായതു വളരെ വൈകിയാണ്. സാധാരണയുള്ള പിരിവു നടത്താൻ സാധിച്ചില്ലെന്നു ടീമുകൾ പറയുന്നു. മഴ കാരണം പുലിക്കളി നടക്കുമോ എന്ന് പിരിവിനു ചെന്നപ്പോൾ ചോദിച്ചവരും നിരവധിയായിരുന്നു. ടൂറിസം വകുപ്പിന്‍റെ ഫണ്ട് ഇത്തവണ കിട്ടുമോ എന്ന കാര്യം വ്യക്തമല്ലെന്നും കിട്ടുന്ന പണം പരമാവധി കുറച്ച് ഉപയോഗിച്ച് പുലികളി നടത്താനാണ് ശ്രമമെന്നും പുലിക്കളിക്കാർ പറയുന്നു.

കഴിഞ്ഞവർഷം പുലിക്കളിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി നിശ്ചലദൃശ്യങ്ങൾ മുക്കാലും നിർമിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, പ്രളയം മൂലം പുലിക്കളി വേണ്ടെന്നുവച്ചതോടെ നിശ്ചലദൃശ്യങ്ങൾ ടാർപോളിനും പ്ലാസ്റ്റിക് കവറുമൊക്കെ ഉപയോഗിച്ച് ഭദ്രമായി പൊതിഞ്ഞ് മഴയും വെയിലുമേല്ക്കാതെ ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. അവയാണ് ഇന്നു പുറത്തിറക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.