വിശ്വാസ നിലപാടിൽ തിരുത്തുമായി സിപിഎം
വിശ്വാസ നിലപാടിൽ തിരുത്തുമായി സിപിഎം
Saturday, August 24, 2019 1:07 AM IST
തിരുവനന്തപുരം: വിശ്വസനിലപാടിൽ തിരുത്തുമായി സിപിഎം. പാർട്ടി എക്കാലവും വിശ്വാസികൾക്കൊപ്പമാണെന്നും പ്രാദേശികമായി കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന പരിപാടികളിൽനിന്നു പാർട്ടി അംഗങ്ങൾ മാറി നിൽക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സമിതി തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ അടക്കമുള്ള പരിപാടികളിൽനിന്നു മാറിനിൽക്കുകയല്ല. വിശ്വാസികൾക്കൊപ്പം നിന്നു പ്രവർത്തിക്കുകയാണു വേണ്ടത്. വർഗീയ ശക്തികളിൽനിന്ന് ഇവയെ രക്ഷിക്കുകയാണു വേണ്ടത്. എന്നാൽ, പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും ഇതുമായി ബന്ധപ്പെട്ട ചില പെരുമാറ്റച്ചട്ടം ബാധകമാണ്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ പാർട്ടി ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. മതപരമായ ചടങ്ങുകൾ ബഹിഷ്കരിക്കാൻ പാർട്ടി ആഹ്വാനം നൽകിയിട്ടില്ല. ആരാധനാലയങ്ങളിൽ പോകുന്നവർക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന പാർട്ടിയാണു സിപിഎം. എന്നാൽ, മറ്റു മതവിശ്വാസങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകാൻ പാടില്ല.


ശബരിമലയിൽ ഒരു യുവതിയെയും ഞങ്ങളായിട്ടു കൊണ്ടുപോയിട്ടില്ല. സർക്കാരും യുവതികളെ കൊണ്ടുപോയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് അവിടെ നടന്നത്. ശബരിമല പശ്ചാത്തലവുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണങ്ങളാണു നടന്നത്. ഇതിനാൽ വിശ്വാസികളിൽ ഒരു വിഭാഗത്തെ സ്വാധീനിക്കാൻ ബിജെപിക്കും കോണ്‍ഗ്രസിനും സാധിച്ചു. ശബരിമല വിഷയത്തിൽ വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തുന്നതിൽ ശത്രുവർഗം വിജയിച്ചു.

കോണ്‍ഗ്രസും ബിജെപിയും വിശ്വാസികളെ പറ്റിച്ചു. ഇപ്പോൾ കേന്ദ്രമന്ത്രി പറയുന്നത് സുപ്രീംകോടതി വിധിക്കെതിരേ പാർലമെന്‍റിൽ നിയമനിർമാണം പാടില്ലെന്നാണ്. പാർലമെന്‍റിന് കഴിയാത്തതു സംസ്ഥാന നിയമസഭയ്ക്കു സാധിക്കുമോ. സുപ്രീംകോടതി വഴി മാത്രമേ പരിഹാരം സാധിക്കാൻ കഴിയുകയുള്ളുവെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.