ചിഹ്നം അനുവദിക്കാനും വിപ്പ് നൽകാനും അധികാരമുണ്ടെന്നു പി.ജെ. ജോസഫ്
ചിഹ്നം അനുവദിക്കാനും വിപ്പ് നൽകാനും അധികാരമുണ്ടെന്നു പി.ജെ. ജോസഫ്
Saturday, August 24, 2019 1:07 AM IST
തൊടുപുഴ: കേരള കോണ്‍ഗ്രസ് - എമ്മിൽ പാർട്ടിചിഹ്നം അനുവദിക്കാനും വിപ്പ് നൽകാനും സ്ഥാനാർഥിയെ നിർണയിക്കാനുമുള്ള അധികാരം പാർട്ടി ചെയർമാന്‍റെ ചുമതല വഹിക്കുന്ന വർക്കിംഗ് ചെയർമാൻകൂടിയായ തനിക്ക് നൽകാൻ ഇന്നലെ തൊടുപുഴയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചതായി പി.ജെ. ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. വിപ്പ് നൽകാനുള്ള അധികാരം ഇതുവരെ ജില്ലാ പ്രസിഡന്‍റുമാർക്കായിരുന്നു.

വിമതപ്രവർത്തനം നടത്തുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണു വിപ്പ് നൽകാനുള്ള അധികാരം തിരിച്ചെടുക്കുന്നത്. സ്റ്റിയറിംഗ് കമ്മിറ്റിയിൽനിന്ന് 27 പേരെ സസ്പെൻഡ് ചെയ്ത നടപടിയും യോഗം അംഗീകരിച്ചു. 70 പേർക്ക് നോട്ടീസ് നൽകി വിളിച്ചുചേർത്ത യോഗത്തിൽ 50-ാളം പേർ പങ്കെടുത്തതായും ജോസഫ് പറഞ്ഞു. പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കൂട്ടായ ചർച്ചയുടെ അടിസ്ഥാനത്തിൽ ജയസാധ്യതയുള്ള പൊതുസ്ഥാനാർഥിയെയാകും നിശ്ചയിക്കുക. സ്ഥാനാർഥി ആരായാലും പിന്തുണയ്ക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്സ്ഥാനം ജോസ് കെ. മാണി വിഭാഗത്തിനു നൽകിയത് യുഡിഎഫിലുണ്ടായ തെറ്റിദ്ധാരണ മൂലമാണ്. ഓണം കഴിഞ്ഞാൽ പാർട്ടിയുടെ നേതൃസംഗമങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.


പ്രളയബാധിതർക്ക് ആദ്യ ഗഡുവായി പതിനായിരം രൂപ നൽകാനുള്ള തീരുമാനം 25,000 രൂപയായും വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം നാലുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തണം. നദികളിലും പുഴകളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ വാരുന്നതിനു നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, മുൻ എംപി ജോയി ഏബ്രഹാം, മുൻ എംഎൽഎമാരായ തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, ജില്ലാ പ്രസിഡന്‍റുമാരായ എം.ജെ. ജേക്കബ്, സജി മഞ്ഞക്കടന്പിൽ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.