മോറട്ടോറിയം ദീർഘിപ്പിക്കാൻ റിസർവ് ബാങ്കിന്‍റെ അനുമതി വേണമെന്നു ബാങ്കേഴ്സ് സമിതി
Thursday, August 22, 2019 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും പ്രളയമുണ്ടായ പശ്ചാത്തലത്തിൽ കർഷകരെടുത്ത വായ്പകളുടെ മോറട്ടോറിയം ദീർഘിപ്പിക്കുന്നതിന് റിസർവ് ബാങ്കിന്‍റെ അനുമതി വേണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി.

കഴിഞ്ഞ വർഷം പ്രളയമുണ്ടായതിനെ തുടർന്ന് മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മോറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ തന്നെ വീണ്ടും പ്രളയമുണ്ടാകുന്നതും വായ്പ പുനക്രമീകരിക്കേണ്ട സാഹചര്യമുണ്ടാകുന്നതും പുതിയ അനുഭവമാണ്. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ വായ്പാ പുനഃക്രമീകരണത്തിനും ആനുകൂല്യം ലഭിക്കുന്നതിനും കർഷകർക്ക് അവസരമുണ്ടാകണം. എന്നാൽ, ഇക്കാര്യത്തിൽ കൂട്ടായ കൂടിയാലോചനകൾക്കു ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ. ഇതിനായി റിസർവ് ബാങ്കിന് കത്തെഴുതുമെന്നും എസ്എൽബിസി ചെയർമാൻ ആർ.എ. ശങ്കരനാരായണൻ, കണ്‍വീനർ ജി.കെ. മായ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രളയബാധിത വില്ലേജുകൾ ഏതൊക്കെയെന്ന് അടയാളപ്പെടുത്തി റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പ്രളയബാധിത മേഖലകളിൽ ബാങ്കുകളുടെ ആശ്വാസനടപടികളുണ്ടാകും. റവന്യുവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് ബാങ്കേഴ്സ് സമിതി പ്രത്യേക യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

സംസ്ഥാനത്ത് സ്വർണപ്പണയത്തിലുള്ള കാർഷിക വായ്പയ്ക്ക് ഇതുവരെ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഈ വായ്പയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡും നിർബന്ധമാക്കിയിട്ടില്ല. വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മൂന്നു ലക്ഷം രൂപ വരെ നാലു ശതമാനം പലിശ നിരക്കിൽ വായ്പ തുടർന്നും ലഭിക്കും. നിലവിൽ ഇതിന് തടസങ്ങളൊന്നുമില്ല. സ്വർണപ്പണയത്തിലുള്ള കാർഷിക വായ്പയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര ധനവകുപ്പ് സെക്രട്ടറി വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന വാക്കാലുള്ള അഭിപ്രായപ്രകടനം മാത്രമേ നടത്തിയിട്ടുള്ളൂ. കേന്ദ്രത്തിൽ നിന്ന് രേഖാമൂലമുള്ള നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ചെയർമാൻ വ്യക്തമാക്കി.


സ്വർണപ്പണയത്തിലുള്ള കാർഷിക വായ്പ കാർഷികേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നെന്ന ആക്ഷേപം മുഖവിലയ്ക്കെടുക്കുന്നില്ല. ബാങ്കും ഇടപാടുകാരും തമ്മിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്.

സ്വർണപ്പണയത്തിന്മേലുള്ള കാർഷിക വായ്പകൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതനുസരിച്ച് ഒക്ടോബർ മുതൽ കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാത്രം സബ്സിഡി നിരക്കിൽ വായ്പ നൽകിയാൽ മതിയെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. സംസ്ഥാനത്ത് 17 ലക്ഷം മുദ്ര ബാങ്ക് അക്കൗണ്ടുകളാണുള്ളത്. 10,428 കോടി രൂപ ഇതുവരെ മുദ്ര വായ്പയായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എ. മണിമേഖലയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.