ക്ഷീരകർഷകർക്കു നാളെ മുതൽ മിൽമ ലിറ്ററിന് ഒരു രൂപ അധികം നൽകും
ക്ഷീരകർഷകർക്കു നാളെ മുതൽ മിൽമ  ലിറ്ററിന് ഒരു രൂപ അധികം നൽകും
Tuesday, August 20, 2019 1:07 AM IST
കളമശേരി: മഴക്കെടുതിയും കാലിത്തീറ്റയുടെ വില വർധനയും കാരണം പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് പാൽ ലിറ്ററിന് അധിക വിലയായ ഒരു രൂപ വീതം നൽകുമെന്നു മിൽമ. എറണാകുളം മേഖല യൂണിയന്‍റെ പരിധിയിൽപ്പെട്ട എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ കർഷകർക്കാണ് ഈ ഗുണം നാളെ മുതൽ ലഭിക്കുകയെന്നു ചെയർമാൻ ജോൺ തെരുവത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 16നു ചേർന്ന ഭരണ സമിതി യോഗ തീരുമാനപ്രകാരമാണ് അധിക വില നൽകുന്നതെന്നു ചെയർമാൻ പറഞ്ഞു. കാലിത്തീറ്റ വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ചാക്കിന് 300 രൂപ വീതമാണ് വർധിച്ചത്. ഈ അധിക ഭാരം ലഘൂകരിക്കാനാണ് അധിക വില നൽകുന്നതെന്നും അദ്ദേഹം വിശദമാക്കി. നിലവിൽ 36 രൂപയാണ് ക്ഷീര കർഷകർക്ക് ലഭിക്കുന്നത്.


അയൽ സംസ്ഥാനങ്ങൾ പാൽ വില വർധിപ്പിച്ചതിനാൽ കേരളത്തിലും ഒരു ലിറ്ററിന് നാലു രൂപ വീതം കൂട്ടണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. 2017 ഫെബ്രുരിയിലാണ് അവസാനമായി വില വർധിപ്പിച്ചത്. ഓണത്തിന് മുമ്പ് വില വർധന നടപ്പിലാക്കണമെന്നാണ് മിൽമയുടെ ആവശ്യം.

മിൽമയിൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ അമൂൽ മോഡൽ പ്രകാരം പരീക്ഷ നടത്തും. ഇതിനു മുമ്പ് തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനാൽ അതിൽ അപേക്ഷ നൽകിയവർക്ക് വീണ്ടും അപേക്ഷിക്കാൻ പ്രായപരിധിയിലും ഫീസിലും ഇളവുണ്ടാകും. പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ. എം. മുരളീധരദാസ്, പി.എ. ബാലൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.