പ്രളയദുരന്ത മറവിൽ പശ്ചിമഘട്ട ജനതയെ അധിക്ഷേപിക്കരുത്: ഇൻഫാം
പ്രളയദുരന്ത മറവിൽ പശ്ചിമഘട്ട ജനതയെ അധിക്ഷേപിക്കരുത്: ഇൻഫാം
Sunday, August 18, 2019 12:24 AM IST
കോട്ടയം: പ്രളയദുരന്തങ്ങളിൽ മലയോര ജനതയും കർഷക സമൂഹവും പ്രതിസന്ധിയെ നേരിടുന്പോൾ സഹായിക്കുന്നതിനു പകരം ചിലർ നിരന്തരം അധിക്ഷേപിക്കുന്നതു ദുഃഖകരമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.

പശ്ചിമഘട്ട ക്വാറികളും ഖനനങ്ങളും കർഷകരുടേതല്ല. ഇതനുവദിക്കുന്നതും സംരക്ഷിക്കുന്നതും സർക്കാരും രാഷ്‌ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമാണ്. അനധികൃത ക്വാറികൾക്ക് ഒത്താശ ചെയ്യുന്നതും ഇക്കൂട്ടരാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് ഉരുൾപൊട്ടലുണ്ടാകുന്നതെന്നും കർഷകർ ഭൂമി ദുരുപയോഗം ചെയ്തെന്നുമുള്ള രീതിയിൽ, വിദേശ സാന്പത്തിക സഹായം സ്വീകരിക്കുന്ന പരിസ്ഥിതി മൗലികവാദികളും പരിസ്ഥിതി സംഘടനകളും ഇതിന്‍റെ പങ്കുപറ്റുന്ന ഗാഡ്ഗിൽ സ്നേഹികളും നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും അനവസരത്തിലുള്ളതുമാണ്. പശ്ചിമഘട്ടത്തിൽ മാത്രമല്ല, നഗരങ്ങളിലും പരിസ്ഥിതി സംരക്ഷിക്കപ്പെടണം.

ചതുപ്പുനിലങ്ങൾ മണ്ണിട്ടു നികത്തി മണിമാളികകളും സൗധങ്ങളും നിർമിച്ച്, ശീതീകരിച്ച മുറിയിലിരുന്നു പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്കു പശ്ചിമഘട്ടത്തിലെ കർഷകരെ ആക്ഷേപിക്കാൻ അവകാശമില്ല. ഗാഡ്ഗിൽ റിപ്പോർട്ട് വളരെ മഹത്തരമെങ്കിൽ പശ്ചിമഘട്ടത്തു മാത്രമല്ല, രാജ്യം മുഴുവനും നടപ്പിലാക്കാനുള്ള ആർജ്ജവമാണ് ഇക്കൂട്ടർ കാണിക്കേണ്ടത്. പശ്ചിമഘട്ടത്തിലെ കൈയേറ്റങ്ങൾ നഗരങ്ങളിലെ വന്പന്മാരുടേതാണ്. രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളാണ്.


ഇവർക്കെതിരേ ചെറുവിരലനക്കാൻ സാധിക്കാത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥ-അധികാരകേന്ദ്രങ്ങളും ജീവിത പ്രതിസന്ധിയിലായിരിക്കുന്ന മലയോരങ്ങളിലെ കർഷകരുടെമേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതു വിലപ്പോവില്ല. പശ്ചിമഘട്ടത്തിലെ നൂറോളം അണക്കെട്ടുകൾ പരിസ്ഥിതി സംരക്ഷണത്തിനായി വെള്ളം കെട്ടിനിർത്താതെ പൊളിച്ചുമാറ്റാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയാറാകുമോ.

കൊങ്കണ്‍ റെയിൽവേപാത നിർമിച്ചപ്പോൾ ഈ പരിസ്ഥിതി സ്നേഹികൾ എവിടെയായിരുന്നു. നിരവധി ഡാമുകളുള്ള ഇടുക്കി ജില്ലയുടെ അന്തർഭാഗം കണികാപരീക്ഷണത്തിനു ടണലുകൾ നിർമിക്കാനും പാറ തുരക്കാനും അംഗീകാരം നൽകിയത് ഗാഡ്ഗിൽ സമിതിയെ നിയോഗിച്ച സർക്കാരാണെന്നുള്ളതു മറക്കരുത്.ജീവിക്കാനും അനേകായിരങ്ങൾക്ക‌ു ഭക്ഷണമേകുന്നതിനുമായി പ്രളയത്തെയും പ്രകൃതിദുരന്തത്തെയും വന്യമൃഗങ്ങളെയും നേരിട്ടു ജീവിതവും ജീവനും സ്വയം ഹോമിക്കുന്ന മലയോര മേഖലയിലെ കർഷകനെ എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിലും നിരന്തരം ആക്ഷേപിക്കുന്ന കപടപരിസ്ഥിതിവാദികളുടെ തനിനിറം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.