പാലാ: ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യപ്രാപ്തിവരെ പ്രയത്നിക്കുക എന്ന സ്വാമി വിവേകാനന്ദന്റെ സൂക്തവും, ഒരു ശതമാനം പ്രതിഭയും 99 ശതമാനം അധ്വാനവും ചേരുന്നതാണ് ബുദ്ധിസാമർഥ്യം എന്ന ഐൻസ്റ്റൈനിന്റെയും സൂക്തവും വേദപ്രമാണമായി സ്വീകരിക്കുന്നവർക്കാണ് സിവിൽ സർവീസിലെ ഉന്നതപദവികൾ നേടാനാവുന്നതെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരത്തിനു ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സരപരീക്ഷകളിലെ വിജയത്തിനപ്പുറം ഭരണസിരാകേന്ദ്രങ്ങളിൽ മൂല്യാധിഷ്ഠിത സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഈ ലക്ഷ്യപ്രാപ്തിയിലേക്ക് ഊർജസ്വലമായി മുന്നേറണമെന്ന് സ്ഥാപകപിതാവുകൂടിയായ മാർ ജോസഫ് പള്ളിക്കാപറന്പിൽ ആഹ്വാനം ചെയ്തു. എല്ലാ മേഖലകളിലും ഉദ്യോഗാർഥികളെ സജ്ജരാക്കുന്ന ഫിനിഷിംഗ് സ്കൂളായി മാറുന്ന സിവിൽ സർവീസ് കോംപ്ലക്സിന്റെ വികസനത്തോടെ, വിദ്യാഭ്യാസകേന്ദ്രമായ പാലാ വിദ്യാഭ്യാസ തലസ്ഥാനമായി മാറുമെന്നു ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.
പി.സി. ജോർജ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ പ്രസംഗിച്ചു. പാലാ നഗരസഭാ ചെയർപേഴ്സണ് ബിജി ജോജോ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, മുൻ എംപിമാരായ വക്കച്ചൻ മറ്റത്തിൽ, അഡ്വ. ജോയി ഏബ്രഹാം, മുൻ വൈസ് ചാൻസലർമാരായ ഡോ. സിറിയക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യൻ, പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ.ജയിംസ് ജോണ് മംഗലത്ത്, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജിജിമോൾ മടുക്കക്കുഴി, അരുവിത്തുറ സെന്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വികാരി ജനറാൾമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, രൂപത ചാൻസലർ റവ. ഡോ.ജോസ് കാക്കല്ലിൽ, പ്രൊക്കുറേറ്റർ ഫാ.ജോസ് നെല്ലിക്കത്തെരുവിൽ, സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. ജോർജ് ജോസഫ്, ഡോ. ബേബി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.