പാറയും മണലും കൊണ്ടുള്ള നിർമാണരീതി മാറണം: മുഖ്യമന്ത്രി
പാറയും മണലും കൊണ്ടുള്ള നിർമാണരീതി മാറണം: മുഖ്യമന്ത്രി
Thursday, August 15, 2019 12:43 AM IST
തിരുവനന്തപുരം: പരിസ്ഥിതിചൂഷണം കുറയ്ക്കാൻ പാറയും മണലും കല്ലുമുപയോഗിച്ചുള്ള വീടു നിർമാണത്തിനു മാറ്റം വരുത്തിയുള്ള സർക്കാർ നയം പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിചൂഷണം കുറയ്ക്കാൻ ഇത്തരം നിർമാണ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഏതൊക്കെ നിയന്ത്രണം കൊണ്ടു വരേണ്ടതുണ്ടെന്നു സമൂഹമാണു ആലോചിക്കേണ്ടത്.

വികസിത രാഷ്‌ട്രങ്ങളെല്ലാം ഇപ്പോൾ സ്റ്റീൽ ഫ്രെയിമുകൾ ഉപയോഗിച്ചുള്ള പ്രീ- ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമാണ രീതിയിലേക്കു മാറുകയാണ്. നെതർലൻഡ്സിൽ തന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയപ്പോഴും ഇതാണു മനസിലാക്കാനായത്. മലയാളിയും ഇത്തരമൊരു സാങ്കേതിക വിദ്യയിലേക്കു നീങ്ങണം. ഇതിനായി നമ്മുടെ മാനസികനിലയെ മാറ്റിയെടുക്കാനാവണം.


പാരിസ്ഥിതിക ചൂഷണം തടയാൻ മാധവ് ഗാഡ്ഗിലിന്‍റേത് അടക്കമുള്ള എല്ലാത്തരം നിർദേശവും സർക്കാർ പരിഗണിക്കും. എന്നാൽ, ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പാക്കുന്നതിനോടു യോജിപ്പില്ല. ചർച്ച നടത്തി മാത്രമാകും അന്തിമ തീരുമാനം.

കനത്ത മഴ തുടരുന്പോൾ പാറ ക്വാറി പ്രവർത്തനവും മണ്ണെടുപ്പും തുടരുന്നതു കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താൻ സാധ്യതയുള്ളതിനാലാണ് തത്കാലം നിർത്തിവയ്ക്കാൻ നിർദേശിച്ചത്.പ്രളയ- ഉരുൾപൊട്ടൽ ബാധിത വില്ലേജുകളെ പ്രളയ ബാധിതമാക്കി കണക്കാക്കി വിജ്ഞാപനം ഇറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.