പിന്നോക്കവിഭാഗ സംവരണം: സർക്കാരിന്‍റെ നിലപാടുതേടി
പിന്നോക്കവിഭാഗ സംവരണം:  സർക്കാരിന്‍റെ നിലപാടുതേടി
Tuesday, July 23, 2019 1:15 AM IST
കൊച്ചി: പിന്നോക്ക വിഭാഗങ്ങൾക്കു മതിയായ സംവരണം ഉറപ്പാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിൽനിന്നു ഹൈക്കോടതി വിശദീകരണം തേടി. സർക്കാർ ജോലിയിലെ സംവരണത്തിന്‍റെ ആനുകൂല്യം പിന്നോക്ക വിഭാഗങ്ങളിലെ അർഹരായവർക്കു ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കണമെന്നാണു ഹർജിയിലെ ആവശ്യം.

മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ്, ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാനത്തെ മുസ്‌ലിംകൾക്കും ആദിവാസി-ദളിത് അടക്കമുള്ള മറ്റ് എഴുപതിലധികം പിന്നോക്കവിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ മതിയായ പ്രാതിനിധ്യമില്ലെന്നാണു ഹർജിയിലെ വാദം. ഹർജി ഓഗസ്റ്റ് 26നു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.