ലേക്ക് പാലസ് വിവാദത്തിനിടെ ആലപ്പുഴ നഗരസഭ സെക്രട്ടറി ലീവിലേക്ക്
Monday, July 22, 2019 12:32 AM IST
ആലപ്പുഴ: ആലപ്പുഴ നഗരസഭ സെക്രട്ടറി ജഹാംഗീർ അവധിയിൽ പ്രവേശിച്ചു. ലേക്ക് പാലസ് റിസോർട്ടിന്‍റെ നികുതി ഇളവിനെ ചൊല്ലി സർക്കാരിൽനിന്നും നഗരസഭയിൽനിന്നും നേരിട്ട സമ്മർദത്തിനിടെയാണ് അദ്ദേഹം അവധിയിൽ പോകുന്നത്. ഐഐടി മുംബൈയിൽ പഠനത്തിനായി പോകുകയാണെന്നും രണ്ടുവർഷം സ്റ്റഡിലീവിലായിരിക്കുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. ഒന്നരവർഷം പൂർത്തിയാക്കിയാണ് ആലപ്പുഴയിൽനിന്നും പോകുന്നതെന്നും ആലപ്പുഴയെക്കുറിച്ച് നല്ല ഓർമകൾ മാത്രമാണുള്ളതെന്നും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ലേക്ക് പാലസിന്‍റെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായി നിലപാട് എടുത്ത ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. എന്നാൽ, ലേക്ക് പാലസിൻറെ അനധികൃത നിർമാണങ്ങൾക്കു നികുതിയും പിഴയും കുറയ്ക്കണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ സെക്രട്ടറി സമ്മർദത്തിലായിരുന്നു. ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർക്കാരും, നടപ്പാക്കരുതെന്ന് നഗരസഭയും വാദിച്ചു. ഒടുവിൽ സർക്കാർ സമ്മർദത്തിനു വഴങ്ങി സെക്രട്ടറി ഉത്തരവ് നടപ്പാക്കി.


സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് നഗരസഭാ കൗണ്‍സിൽ ഇതിനിടെ സർക്കാരിനു ശിപാർശയും നൽകി. ലേക്ക് പാലസ് വിഷയത്തിൽ സർക്കാരും നഗരസഭയുമായി തർക്കം തുടങ്ങിയത് മുതൽ സെക്രട്ടറി ഒരാഴ്ചത്തെ അവധിയിലായിരുന്നു. രണ്ടു വർഷത്തെ അവധി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജഹാംഗീർ അപേക്ഷ നൽകി. ഐഐടിയിൽ ഉപരിപഠനത്തിനു പോകാൻ അവധി നൽകണമെന്നായിരുന്നു ആവശ്യം. സെക്രട്ടറിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. അടുത്ത ദിവസം നഗരസഭയിൽ എത്തി പകരം ഉദ്യോഗസ്ഥനു സെക്രട്ടറി ചുമതല കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.