കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങള്‍ സഭയ്ക്കും സമുദായത്തിനും അപകീര്‍ത്തി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് പാലാരിവട്ടം പിഒസിയില്‍ സമുദായ നേതൃസമ്മേളനം ചേരും. ഫ്രാന്‍സീസ് മാര്‍പാപ്പയോടും സഭാ സിനഡിനോടും ആദരവും അനുസരണയും പ്രഖ്യാപിക്കാനും സഭയില്‍ കൂട്ടായ്മ ഉടന്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യാനുമാണു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം ചേരുന്നത്.
സഭയെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്, കെസിബിസി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, സീറോ മലബാര്‍ സഭാ ലെയ്റ്റി കമ്മീഷന് സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സഭാതാരം ലാസര്‍ മാസ്റ്റര്‍, മാതൃവേദി പ്രസിഡന്റ് റീത്താമ്മ ജോസ്, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ സാജു അലക്സ്, പ്രഫ. ജോയി മൂപ്രപ്പള്ളി, ഡോ. ജോസുകുട്ടി ഒഴുകയില്‍, ആന്റണി എല്‍. തൊമ്മാന, ബെന്നി ആന്റണി, തൊമ്മി പിടിയത്ത്, ജോര്‍ജ് കോയിക്കല്‍, എറണാകുളം അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്, തലശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യ കൊങ്ങോല, തൃശൂര്‍ അതിരൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം, കോട്ടയം അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി, കോതമംഗലം രൂപതാ പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, പാലാ രൂപതാ പ്രസിഡന്റ് രാജീവ് ജോസഫ്, കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി ഡൊമനിക്, ഇരിങ്ങാലക്കുട രൂപതാ പ്രസിഡന്റ് റിന്സണ് മണവാളന്, പാലക്കാട്ട് രൂപതാ പ്രസിഡന്റ് തോമസ് ആന്റണി, ഇടുക്കി രൂപതാ പ്രസിഡന്റ് ജോസുകുട്ടി മാടപ്പള്ളി, മാനന്തവാടി രൂപതാ പ്രസിഡന്റ് ഡോ. കെ.പി. സാജു, താമരശേരി രൂപതാ പ്രസിഡന്റ് ബേബി പെരുമാലി തുടങ്ങിയവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.