ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
Thursday, July 18, 2019 1:06 AM IST
അരൂര്‍: ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി ആക്രമിച്ച നാലംഗ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. അരൂര്‍ അമ്മനേഴം തയ്യില്‍ കൂമ്പില്‍ അനീഷ് (36), വലിയപറമ്പില്‍ അഗസ്റ്റിന്‍ ജെറാള്‍ഡ് (26), കാരപ്പറമ്പില്‍ ഷാനു (26) എന്നിവരെയാണ് ചേര്‍ത്തല ഡിവൈഎസ്പി എ.ജി.ലാലിന്‍റെ നേതൃത്വത്തില്‍ അരൂര്‍ എസ്‌ഐ കെ.എന്‍. മനോജും സംഘവും പിടികൂടിയത്. ബിരിയാണി നല്‍കാത്തതിന്‍റെ പേരില്‍ ഞായറാഴ്ച രാത്രിയാണ് ഇറാനി ഹോട്ടല്‍ ഉടമ അരൂര്‍ പൂജപ്പുര ഇറാനി വീട്ടില്‍ അഹമ്മദ് കബീറിനെ നാലംഗ സംഘം ആക്രമിച്ചത്.

അക്രമം തടയാനെത്തിയ ഭാര്യ ഹസീമയ്ക്കും മകന്‍ റൗഫ് റഹ്മാനും ഗുരുതരമായി പരിക്കേറ്റു. വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികൾ അടിച്ചു തകര്‍ത്തു. പരിക്കേറ്റ മൂന്നു പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘം പതിവായി പണം നല്‍കാതെയാണ് ക്ഷേത്രം കവലയ്ക്കു സമീപമുള്ള ഇറാനി ഹോട്ടലില്‍ നിന്നു ബിരിയാണി വാങ്ങിക്കുന്നത്.


ഹോട്ടല്‍ മാനേജര്‍ ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. സ്‌ക്വാഡ് അംഗങ്ങളായ മനോജ് കൃഷ്ണന്‍, വി വി ജിതിന്‍, പ്രവീഷ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ആലുവയില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.