സ്പോർട്സ് ക്വോട്ടാ പ്രവേശനത്തിനും വ്യാജ സർട്ടിഫിക്കറ്റുകൾ
Tuesday, July 16, 2019 12:44 AM IST
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സ് പോർട്സ് ക്വോട്ടയിൽ വിദ്യാർഥികൾ പ്രവേശനം നേടുന്നുവെന്ന പരാതി കേരള സർവകലാശാലയിൽ വർഷങ്ങൾക്കു മുമ്പു ലഭിച്ചിരുന്നു.

ഇതു ശരിയാണെന്നു സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ സ്ഥിരീ കരി ക്കുന്നു.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യാർഥികൾ പല കോളജുകളിലും പ്രവേശനം നേടുന്നു എന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് സ്പോർട്സ് ക്വോട്ടാ പ്രവേശനം സർവകലാശാല ഈ വർഷം മുതൽ ഓണ്‍ലൈൻ ആക്കി മാറ്റിയത്. കഴിഞ്ഞ വർഷം വരെ സ്പോർട്സ് ക്വോട്ടാ പ്രവേശനത്തിനായി അതാത് കോളജുകളിൽ സമർപ്പിക്കുകയായിരുന്നു.

അപേക്ഷയോടൊപ്പം വിദ്യാർഥി താൻ പങ്കെടുത്ത കായിക ഇനങ്ങളിൽ വിവിധ തലങ്ങളിൽ മത്സരിച്ചു വിജയിച്ച സർട്ടിഫിക്കറ്റും ഹാജരാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ അതാത് കോളജുകളിലെ കായികവകുപ്പ് മേധാവി ലിസ്റ്റ് തയാറാക്കി സർവകലാശാലയ്ക്ക് കൈമാറുകയും ഇവിടെനിന്ന് ഓരോ കോളജിലേക്കുമുള്ള സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിന് അനുമതി നല്കുകയുമായിരുന്നു.


പ്രവേശനത്തിനായി നല്കുന്ന സർട്ടിഫിക്കറ്റ് അസോസിയേഷനുകൾ നടത്തുന്ന സംസ്ഥാന തല മത്സരങ്ങളിലെ വിജയി മുതലുള്ളതായിരിക്കും. പല അസോസിയേഷനുകളും കടലാസ് സംഘടനകൾ മാത്രമാണ്. അസോസിയേഷനുകളെ പോലും നാണിപ്പിക്കുന്ന രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പ്രവേശനം നേടുന്നതിന്‍റെ വ്യക്തമായ തെളിവുകൾ ചിലർ സർവകലാശാലയ്ക്ക് മുന്നിൽ ഹാജരാക്കി.

സ്പോർട്സ് ക്വോട്ടാ പ്രവേശനത്തിനായി വിദ്യാർഥി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നു പരിശോധിക്കാൻ പോലുമുള്ള സംവിധാനം യൂണിവേഴ്സിറ്റിയിലി ല്ല. ഇതുമൂലമാണ് ബിരുദപ്രവേശനത്തിനും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത്. ഇപ്പോൾ വിവാദമായിരിക്കുന്ന യൂണിവേഴ്സിറ്റി കോളജിൽ മാത്രം ഒരു വർഷം അമ്പതോളം വിദ്യാർഥികളാണ് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടുന്നത്.


തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.