യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
Tuesday, July 16, 2019 12:44 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ യൂണിറ്റ് പ്രസിഡന്‍റ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് വിവിധ യുവജന സംഘടനകൾ ഇന്നലെ കോളജിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ വ്യാപക സംഘർഷമുണ്ടായി. മണിക്കൂറോളം എംജി റോഡിലെ ഗതാതഗതം മുടങ്ങി.

യുവമോർച്ച, എസ്ഡിപിഐ തുടങ്ങിയ സംഘടനകളാണ് കോളജിലേക്ക് മാർച്ച് നടത്തിയത്. യുവമോർച്ചയുടെ മാർച്ചിനുനേരേ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ആയുർവേദ കോളജ് ജംഗ്ഷനിൽ നിന്നാണ് യുവമോർച്ചയുടെ മാർച്ച് ആരംഭിച്ചത്. സ്പെൻസർ ജംഗ്ഷനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ പിന്തിരിയാൻ തയാറായില്ല. ഇതേത്തുടർന്ന് പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗം നടത്തി. എന്നിട്ടും പിരിഞ്ഞുപോവാൻ തയാറാവാത്തതിനെ തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ചിനിടെ യുവമോർച്ച സംസ്ഥാന സമിതിയംഗം മഹേഷിനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.