സെൻസസ് ലീവ് സറണ്ടർ വിവരശേഖരണം
Tuesday, July 16, 2019 12:09 AM IST
തിരുവനന്തപുരം: 2010 സെൻസസ് ആർജിതാവധി സറണ്ടർ പ്രകാരം അധികത്തുക കൈപ്പറ്റിയവരുടെ വിവരശേഖരണം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

2010ലെ സെൻസസ് ജോലികൾക്ക് നിയോഗിക്കപ്പെട്ട പല അധ്യാപകരും 48 ദിവസം സെൻസസ് ജോലി ചെയ്തുവെന്ന ഡ്യൂട്ടി സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ 24 ദിവസത്തെ ആർജിതാവധി സറണ്ടർ ആനുകൂല്യം കൈപ്പറ്റി. അക്കൗണ്ടന്‍റ് ജനറൽ ഹൈസ്കൂളുകളിൽ നടത്തിയ പരിശോധനകളിൽ ഈ വിഷയത്തിൽ വ്യാപകമായി തടസവാദം ഉന്നയിച്ചു.

2010ലെ സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അധ്യാപകർ വെക്കേഷൻ കാലയളവിൽ ജോലി ചെയ്ത 16 ദിവസത്തിന്‍റെ പകുതിയായ എട്ടു ദിവസത്തെ ആർജിതാവധി മാത്രമേ സറണ്ടർ ചെയ്യാൻ കഴിയൂ എന്ന് സർക്കാർ ഉത്തരവായിരുന്നു. ഈ നിർദേശം പിന്നീട് താത്കാലികമായി മരവിപ്പിക്കുകയുമുണ്ടായി.


ഈ വിഷയത്തിൽ അധികത്തുക കൈപ്പറ്റിയതിന്‍റെ വിശദാംശങ്ങൾ സർക്കാർ ആരാഞ്ഞിട്ടുണ്ട്. ആയതിനാൽ പ്രസ്തുത വിവരങ്ങൾ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പ്രഥമാധ്യാപകർവഴി ശേഖരിച്ച് എത്തിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.