ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽ വീണു
ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽ വീണു
Thursday, June 27, 2019 1:26 AM IST
ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിലെ ചന്ദനക്കാംപാറ നറുക്കുംചീത്തയിൽ കാട്ടാനകളിറങ്ങി. നാട്ടുകാർ തുരത്തുന്നതിനിടെ ഒരാന കിണറ്റിൽ വീണു. ഇന്നലെ പുലർച്ചെയാണ് രണ്ട് ആനകൾ എത്തിയത്. എർത്ത്കൊട്ടയിൽ ബാബു, ബെന്നി, വെമ്പർകോട്ടിൽ വർഗീസ് എന്നിവരുടെ റബർ, വാഴ ഉൾപ്പെടെ നശിപ്പിച്ച ആനയെ നാട്ടുകാർ പടക്കംപൊട്ടിച്ചു തുരത്തുന്നതിനിടെയാണ് പുളിക്കത്തടത്തിൽ ചന്ദ്രന്‍റെ കൃഷിയിടത്തിലെ 15 മീറ്ററോളം ആഴമുള്ള ഉപയോഗശൂന്യമായ കിണറ്റിൽ ആന വീണത്. ആനയുടെ കരച്ചിൽകേട്ട് ഒൻപത് ആനകൾ വീണ്ടുമെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. രാത്രി ഒന്പത് മണിയോടെ ആനയെ കരയ്ക്കു കയറ്റി.

സ്ഥലത്തെത്തിയ ഫോറസ്റ്റ് റേഞ്ചർ കെ.വി. ജയപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉൾപ്പെടെയുള്ള വനംവകുപ്പ് അധികൃതരെയും പയ്യാവൂർ എസ്ഐ പി.സി. രമേശന്‍റെ നേതൃത്വത്തിലുള്ള പോലീസിനെയും പ്രദേശവാസികൾ തടഞ്ഞു. കിണർ വലുതാക്കി ചാലുകീറി ആനയെ പുറത്തെത്തിക്കാൻ ഹിറ്റാച്ചിയും ജെസിബിയും കൊണ്ടുവരുമ്പോൾ നാശനഷ്ടം സംഭവിക്കുന്ന കാർഷികവിളകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അക്കാര്യത്തിൽ തീരുമാനമാകാതെ ആനയെ കരയ്ക്കുകയറ്റാൻ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു തടഞ്ഞത്.


ഉച്ചയോടെ സ്ഥലത്തെത്തിയ ഡിഎഫ്ഒ കണ്ണൻ, തളിപ്പറമ്പ് ഡിവൈഎസ്പി പി. രത്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കൃഷിനാശം സംഭവിച്ച എർത്ത്കൊട്ടയിൽ ബെന്നിക്ക് 10,000 രൂപ നൽകാനും ആനയെ രക്ഷപ്പെടുത്തുന്നതിനിടെ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് എൻജിനിയറുടെ നേതൃത്വത്തിൽ നഷ്ടം കണക്കാക്കി പിന്നീട് തുക നൽകാമെന്നും തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ചന്ദനക്കാംപാറ ചന്ദനഗിരിയിലും ശാന്തിനഗറിലും രണ്ടു കുട്ടിയാനകൾ ഉൾപ്പെടെ ഒൻപത് ആനകൾ ഇറങ്ങിയിരുന്നു. വ്യാപകമായി കൃഷി നശിപ്പിച്ച ആനക്കൂട്ടത്തെ വനപാലകരും പോലീസും ചേർന്നു വനത്തിലേക്ക് തുരത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.