കര്‍ഷകക്ഷേമ ബോര്‍ഡ് നിലവില്‍ വരും: മന്ത്രി
കര്‍ഷകക്ഷേമ ബോര്‍ഡ് നിലവില്‍ വരും: മന്ത്രി
Sunday, June 23, 2019 12:55 AM IST
ആലുവ: ഇന്ത്യയിലെ ആദ്യത്തെ ‘കര്‍ഷക ക്ഷേമ ബോര്‍ഡ്’ സംസ്ഥാനത്ത് ഉടൻ രൂപീകരിക്കുമെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിനായി കേരള നിയമസഭ ഉടൻ ബിൽ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂര്‍ണിക്കരയില്‍ സംസ്ഥാനതല ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായാണ് എല്ലാ കര്‍ഷകര്‍ക്കുമായി ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷക ക്ഷേമ ബോര്‍ഡ് ബിൽ നിലവില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കും. ഇതിനു മുന്നോടിയായി നാലു ജില്ലകളിൽ കര്‍ഷകരുമായി സിറ്റിംഗ് നടത്തി. ഇനി രണ്ട് ജില്ലകളിൽ കൂടി നടന്നാൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാകുമെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡ് നിലവില്‍ വരുന്നതോടെ 18 വയസ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് ഇതില്‍ അംഗമാകാം. പെന്‍ഷന്‍, അപകട ഇൻഷ്വറന്‍സ്, മക്കളുടെ വിവാഹം, വിദ്യാഭാസം എന്നിവയ്ക്ക് ഇതിലൂടെ സാമ്പത്തിക സഹായം ലഭിക്കും.

നെൽകൃഷി പോലെ തെങ്ങും കൂട്ടുകൃഷിയായി നടപ്പാക്കാനുള്ള പദ്ധതി ആരംഭിക്കും. കര്‍ഷക കൂട്ടായ്മകളുടെ സഹായത്തോടെയാണ് തെങ്ങ് കൂട്ടുകൃഷി സമ്പ്രദായം ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ ലിജി ജോണ്‍ പദ്ധതി വിശദീകരണം നടത്തി. വരിക്ക പ്ലാവ് നട്ടാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ കര്‍ഷകന്‍ ബക്കര്‍ ഹാജിക്കൊപ്പം നിലവിളക്ക് കൊളുത്തി.

2018-19 വര്‍ഷത്തെ മികച്ച ജൈവ പഞ്ചായത്തിനുള്ള പുരസ്‌കാരം വരാപ്പുഴ പഞ്ചായത്തിന് മന്ത്രി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി.എ. അബ്ദുള്‍ മുത്തലിബ്, കേരള കാര്‍ഷിക സർവകലാശാലയിലെ ഡോ. ജിജു പി. അലക്‌സ്, സജി ജോണ്‍, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ് അഷറഫ്, വൈസ് പ്രസിഡന്‍റ് ബീന അലി എന്നിവര്‍ പ്രസംഗിച്ചു.


തുടര്‍ന്നു നടന്ന കാര്‍ഷിക സെമിനാറില്‍ വാഴയുടെ കീടരോഗ നിയന്ത്രണ മാര്‍ഗങ്ങളെ ക്കുറിച്ചും വാഴനാര് ഉത്പന്നങ്ങളെക്കുറിച്ചും കാര്‍ഷിക സർവകലാശാലയിലെ ഡോ. അനിത ചെറിയാനും ഡോ. എ. സുമയും ക്ലാസെടുത്തു. ഞാറ്റുവേല ചന്തയില്‍ കാര്‍ഷിക സർവകലാശാല, കൃഷി വകുപ്പ് ഫാമുകള്‍, വിഎഫ്പിസികെ, കെയ്‌കോ, റെയ്ഡ്‌കോ കൃഷി വിജ്ഞാന്‍ കേന്ദ്ര എന്നീ സര്‍ക്കാര്‍ സ്ഥാനപങ്ങളില്‍ ഉത്പാദിപ്പിച്ച ഉത്പനങ്ങളും മേല്‍ത്തരം വിത്തുകളും നടീല്‍ വസ്തുകളും ലഭ്യമാണ്. ഞാറ്റുവേല ചന്ത ചൊവ്വാഴ്ച സമാപിക്കും.

വെജിറ്റബിള്‍ ചലഞ്ചുമായി കൃഷി മന്ത്രി

ആലുവ: സ്വന്തമായി ഉത്പാദിപ്പിച്ച് പച്ചക്കറി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ച് വെജിറ്റബിള്‍ ചലഞ്ച് ഏറ്റെടുക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അതേ വേദിയിൽ അൻവർ സാദത്ത് എംഎൽഎ വെല്ലുവിളി ഏറ്റെടുത്തു. ഉടൻ വിവിധതരം പച്ചക്കറി തൈകൾ നൽകിയായിരുന്നു കൃഷി മന്ത്രിയുടെ മറുപടി. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ഏറ്റെടുത്ത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.