ആന്തൂരിലെ ഉടമയുടെ മരണം: അനുമതി നിഷേധിക്കാൻ കാരണം പില്ലറുകൾ തമ്മിൽ ഒന്നര ഇഞ്ച് അകലം കൂടിയത്
ആന്തൂരിലെ  ഉടമയുടെ മരണം: അനുമതി നിഷേധിക്കാൻ കാരണം പില്ലറുകൾ  തമ്മിൽ ഒന്നര ഇഞ്ച് അകലം കൂടിയത്
Thursday, June 20, 2019 12:53 AM IST
തളിപ്പറമ്പ്: കെട്ടിടത്തിന്‍റെ പില്ലറുകൾ തമ്മിൽ ഒന്നര ഇഞ്ച് അകലം കൂടിയതാണ് പാർത്ഥാസ് കൺവൻഷൻ സെന്‍ററിന് ലൈസൻസ് നൽകാതിരിക്കാൻ അവസാന ഘട്ടത്തിൽ നഗരസഭാ കെട്ടിട നിർമാണ നിയന്ത്രണ വിഭാഗം കണ്ടെത്തിയ ന്യൂനതയെന്ന് ചെയർപേഴ്സൺ പി.കെ. ശ്യാമള പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

അടിനിലയിലെ പാർക്കിംഗ് ഏരിയായിലാണ് ഇവ ദൃശ്യമാകുന്നത്. നിർമാണത്തിന്‍റെ ഓരോ ഘട്ടത്തിലും ഓരോരോ ന്യൂനതകൾ കണ്ടെത്തിയ നഗരസഭാ അധികൃതർ അവസാനം കണ്ടെത്തിയ ഈ ന്യൂനത പരിഹരിക്കണമെങ്കിൽ നിർമിച്ച കെട്ടിടംതന്നെ പൊളിക്കേണ്ടി വരുമെന്ന സ്ഥിതി വന്നതാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ കാര്യം നഗരസഭാ അധിക്യതർ പറഞ്ഞതു മുതൽ സാജൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാനേജർ സജീവൻ പറഞ്ഞു.


അതിനിടെ നഗരസഭാ ചെയർമാനുമായി ഇടഞ്ഞു നിൽക്കുന്ന വൈസ് ചെയർമാൻ കെ.ഷാജു ഇന്നലെ ചെയർമാൻ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ പങ്കെടുക്കാതെ മാറി നിന്നതും ചർച്ചയായിട്ടുണ്ട്. വിരലിലെണ്ണാവുന്ന കൗൺസിലർമാർ മാത്രമേ പത്രസമ്മേളനം നടക്കുന്ന സമയത്ത് നഗരസഭാ ഓഫീസിൽ എത്തിയിരുന്നുള്ളു.

ഇതിനിടെ, സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് സ്വമേധയ കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.