മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്‍റ് റവ. ഡോ. ജോസ് ചിറമേൽ അന്തരിച്ചു
മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്‍റ് റവ. ഡോ. ജോസ് ചിറമേൽ അന്തരിച്ചു
Wednesday, June 19, 2019 1:35 AM IST
കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്‍റും എറണാകുളം -അങ്കമാലി അതിരൂപതാംഗവുമായ റവ. ഡോ. ജോസ് ചിറമേൽ (67) നിര്യാതനായി. കാനൻ നിയമപണ്ഡിതനായ ഇദ്ദേഹം സഭയുടെ പോസ്റ്റുലേറ്റർ ജനറലും ഓറിയന്‍റൽ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്‍റുമാണ്. അർബുദരോഗത്തെത്തുടർന്നു ദീർഘകാലം ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 10.30നു മഞ്ഞപ്രയിലുള്ള വസതിയിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞപ്ര ഹോളിക്രോസ് ഫൊറോനാ പള്ളിയിൽ മെത്രാന്മാരുടെ കാർമികത്വത്തിൽ സംസ്കാരം. മഞ്ഞപ്ര ചിറമേൽ ഫ്രാൻസിസ്-അന്ന ദന്പതികളുടെ രണ്ടാമത്തെ മകനായി 1952 ഏപ്രിൽ 24നായിരുന്നു ജനനം. 1980 ഡിസംബർ 19നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.

കാനൻ നിയമത്തിൽ സീറോ മലബാർ സഭയിലെ ആധികാരിക ശബ്ദമായിരുന്ന റവ. ഡോ. ചിറമേൽ. റോമിലെ പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായി ഉപരിപഠനവും ഡോക്ടറേറ്റും വിവിധ ഡിപ്ലോമകളും പൂർത്തിയാക്കി. വിവിധ ഇടവകകളിൽ വികാരി, സത്യദീപം എഡിറ്റർ, എറണാകുളം-അങ്കമാലി അതിരൂപത അസിസ്റ്റന്‍റ് ജുഡീഷൽ വികാർ, പിആർഒ, മേജർ സെമിനാരികളിൽ അധ്യാപകൻ എന്നീ നിലകളിലും സേവനം ചെയ്തു. കാനൻനിയമ സംബന്ധമായ ഏതാനും പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മികച്ച വാഗ്മിയായിരുന്നു.


സംസ്കാര ശുശ്രൂഷകളുടെ ഭാഗമായി മഞ്ഞപ്ര പള്ളിയിൽ നടക്കുന്ന ശുശ്രൂഷകളിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരുൾപ്പെടെ മെത്രാന്മാരും വൈദികരും കാർമികത്വം വഹിക്കും. ദിവ്യബലിയിൽ റവ. ഡോ. ജോസ് ഇടശേരി വചനസന്ദേശം നൽകും.

സിസ്റ്റർ റോസ് (അഡൊറേഷൻ കോണ്‍വന്‍റ്, ആലുവ), തോമസ് (യുഎസ്എ), സിസ്റ്റർ ഫ്രിൻസി (മദർ സുപ്പീരിയർ സിഎംസി കോണ്‍വന്‍റ് പെരുന്പാവൂർ), ജോർജ് (റിട്ട. ടെലികോം), ലീല തോമസ് (റിട്ട. അധ്യാപിക, മലയാറ്റൂർ), ആന്‍റു ഫ്രാൻസിസ് (ബിസിനസ്), ലിപ്സി ജെയിൻ (വെണ്ണല), ലിൻസി ഷാജു (കാഞ്ഞൂർ) എന്നിവരാണു സഹോദരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.