സർക്കാർ ഡോക്ടർമാർ ഇന്നു പത്തുവരെ ഒപി ബഹിഷ്കരിക്കും
സർക്കാർ ഡോക്ടർമാർ ഇന്നു പത്തുവരെ ഒപി ബഹിഷ്കരിക്കും
Monday, June 17, 2019 1:39 AM IST
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഇന്നു രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. ഐഎംഎ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ കേരള ഗവണ്‍മെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സജീവമായി പങ്കെടുക്കുന്നതിനെത്തുടർന്നാണ് ഒപി ബഹിഷ്കരണ സമരമെന്നു ഭാരവാഹികൾ അറിയിച്ചു. എന്നാൽ, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവർത്തിക്കും.

ഡോക്ടർമാർ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കും. ആരോഗ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആശുപത്രികളുടെ നേരേ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി. എസ്. വിജയകൃഷ്ണനും അറിയിച്ചു.


മെഡിക്കൽ കോളജ് അധ്യാ പകരുടെ സംഘടനയായ കേരള ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഇന്നു പ്രതിഷേധദിനം ആചരിക്കും. പ്രിൻസിപ്പൽ ഓഫീ സിനു മുന്നിൽ ധർണയും പ്രകടനവും നടത്തുമെന്ന് സെക്രട്ടറി ഡോ.നിർമൽ ഭാസ്കർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.