രണ്ടു കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
രണ്ടു കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Saturday, June 15, 2019 11:54 PM IST
കൊച്ചി: നിശാ പാർട്ടികൾക്കുവേണ്ടി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് എത്തിച്ചു കൊടുക്കുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണി അതിമാരകമായ ലഹരിമരുന്നുകളുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിൽ.

കോട്ടയം ഈരാറ്റുപേട്ട പള്ളിത്താഴെ സക്കീറിനെ (കുരുവി അഷ്റു-33) ആണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്.

രണ്ടു കിലോഗ്രാം ഹാഷിഷ് ഓയിലും മയക്കുമരുന്നു ഗുളികകളായ അൽപ്രാസോളം 95 എണ്ണവും നൈട്രോസെപാം 35 എണ്ണവുമാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. ഇവയ്ക്ക് അന്താരാഷ്‌ട്ര വിപണിയിൽ രണ്ടു കോടിയോളം രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഗ്രീൻ ലേബൽ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണു പിടിച്ചെടുത്തത്. ‌


പെരുന്പാവൂർ വല്ലം കൊച്ചങ്ങാടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഇയാൾ ഇതിന്‍റെ മറവിൽ വർഷങ്ങളായി കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു. ആലുവ കുട്ടമശേരിക്കടുത്തു വാടകവീട്ടിലാണു താമസം. തൃശൂരിൽനിന്നു കാറിൽ മയക്കുമരുന്നുമായി ആലുവ ഭാഗത്തേക്കു വരവേ കുട്ടമശേരിക്കടുത്തു വച്ചാണു പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടു കാർ ഉപേക്ഷിച്ച് ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

തുടർന്നു കാറടക്കം മയക്കുമരുന്നു കസ്റ്റഡിയിലെടുത്തു. ഹിമാചൽപ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽനിന്ന് ഏജന്‍റുമാർ വഴിയാണ് ഇയാൾ ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിച്ചിരുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.