തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിനെതിരല്ല: മുഖ്യമന്ത്രി
തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിനെതിരല്ല: മുഖ്യമന്ത്രി
Sunday, May 26, 2019 1:43 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിനെതിരായ ജനവിധിയോ വികാരമോ അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെ സംബന്ധിച്ച് ഈ ഫലം താത്കാലികമായ തിരിച്ചടിയാണ്. ഇതു സ്ഥിരമാണെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ടെന്നു പത്രക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

നരേന്ദ്ര മോദിയുടെ ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന ജനങ്ങളിൽ ഒരു വിഭാഗം കേരളത്തിൽ കോണ്‍ഗ്രസിനു വോട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ ഭാവിയിൽ ഉത്കണ്ഠയുള്ളവരാണവർ. അവരിൽ നല്ല ഭാഗം എൽഡിഎഫിന് വോട്ട് ചെയ്യുന്നവരുമാണ്. ബിജെപിക്കു ബദലായ ഭരണത്തിനു നേതൃത്വം കൊടുക്കാൻ കഴിയുക കോണ്‍ഗ്രസിനാണെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഉൾപ്പെടുന്ന യുഡിഎഫിന് വോട്ടുചെയ്യുക എന്ന നിലപാട് അവർ എടുത്തത്.
എൽഡിഎഫിനു നേരിട്ട തിരിച്ചടിക്ക് ഇടയാക്കിയ ഒട്ടേറെ ഘടകങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ മനസിലാക്കാൻ കഴിയാത്ത ചില ഘടകങ്ങളും അതിലുണ്ടായിരുന്നു. ഇതെല്ലാം എൽഡിഎഫ് വിശദമായി പരിശോധിക്കും.
ലോക്സഭയിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് കോണ്‍ഗ്രസിനു വോട്ടുചെയ്യാമെന്ന ചിന്ത ജനങ്ങളിലുണ്ടായി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഈ ചിന്തയ്ക്ക് അനുകൂലമായി വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പായതുകൊണ്ട് കോണ്‍ഗ്രസിനെയാണു പിന്തുണയ്ക്കേണ്ടതെന്ന ചിന്ത ഇവിടെയുണ്ടായിരുന്നു. അതു കാരണം ഇടതുപക്ഷത്തിനു സാധാരണനിലയിൽ ലഭിക്കുമായിരുന്ന ഒരു പങ്ക് വോട്ട് കോണ്‍ഗ്രസിലേക്ക് പോയി. ഫലം വരുന്പോൾ ബിജെപിയേക്കാൾ കൂടുതൽ സീറ്റ് കോണ്‍ഗ്രസിനു ലഭിച്ചില്ലെങ്കിൽ രാഷ്‌ട്രപതി ബിജെപിയെ തന്നെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും എന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. കോണ്‍ഗ്രസിനാണ് വോട്ടു ചെയ്യേണ്ടതെന്ന ചിന്തയെ ഈ പ്രചാരണവും സ്വാധീനിച്ചു.


ശബരിമല വിഷയം എൽഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്നു കരുതുന്നില്ല. ഈ വിഷയം ബാധിക്കുമായിരുന്നെങ്കിൽ അതിന്‍റെ ഏറ്റവുമധികം ഗുണഫലം കിട്ടേണ്ടിയിരുന്നതു ബിജെപിക്കായിരുന്നു. എന്നാൽ, ബിജെപി സ്ഥാനാർഥി പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തേക്കു പോയി. പത്തനംതിട്ട എന്തായാലും പിടിക്കുമെന്നു പറഞ്ഞുകൊണ്ടാണ് അവർ രംഗത്തുണ്ടായിരുന്നത്.

സുപ്രീംകോടതിയുടെ ശബരിമലവിധി നടപ്പാക്കേണ്ടതു സർക്കാരിന്‍റെ ബാധ്യതയായിരുന്നു. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു സർക്കാരിനും കഴിയില്ല. ആരു മുഖ്യമന്ത്രിയായാലും അതേ ചെയ്യാനാകൂ. നിരോധനാജ്ഞ അടക്കമുള്ള നടപടികൾ കൈക്കൊള്ളണമെന്നു കേന്ദ്രസർക്കാരാണ് ആവശ്യപ്പെട്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമവുമുണ്ടായി. അതിന്‍റെ ഭാഗമായി എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നു വിശദമായി പരിശോധിക്കും.

സർക്കാർ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അധികാരത്തിലിരിക്കുന്ന സർക്കാരിനു നേതൃത്വം കൊടുക്കുന്ന കക്ഷിയും മുന്നണിയും പരാജയപ്പെട്ടാൽ പ്രതിപക്ഷം സാധാരണയായി ഉന്നയിക്കുന്നതാണു രാജി ആവശ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എൽഡിഎഫിന്‍റെ ജനപിന്തുണയ്ക്ക് ഒരു തരത്തിലുള്ള ഉലച്ചിലും തട്ടിയിട്ടില്ല. സർക്കാരിന് ഇപ്പോഴും ജനങ്ങളുടെ നല്ല അംഗീകാരമുണ്ട്. ഈ ജനപിന്തുണ തെളിയിക്കേണ്ട ഘട്ടങ്ങളിലെല്ലാം കേരളം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.