കർഷക മരണം: ഉത്തരവാദി സർക്കാരെന്നു ചെന്നിത്തല
കർഷക മരണം:  ഉത്തരവാദി  സർക്കാരെന്നു  ചെന്നിത്തല
Sunday, May 26, 2019 1:43 AM IST
തിരുവനന്തപുരം: കർഷകർ എടുത്ത വായ്പകൾക്ക‌ു മോറട്ടോറിയം പ്രഖ്യാപിച്ചെന്നു വാചകമടിച്ചതല്ലാതെ യഥാർഥത്തിൽ അവരെ സഹായിക്കാൻ സർക്കാർ തയാറാകാത്തതാണു വയനാട്ടിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്യാൻ കാരണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇന്നലെ ആത്മഹത്യചെയ്ത വയനാട് പനമരം നീർവാരത്ത് വി.ഡി. ദിനേശൻ (52) അവസാനത്തെ ഇരയാണ്. പ്രളയക്കെടുതിയിൽനിന്നു കേരളത്തെ കൈപിടിച്ചു കയറ്റാതെ മാറിനിന്ന സംസ്ഥാന സർക്കാരിന്‍റെ ചെയ്തികൾ മൂലം 13 കർഷകരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്.
ഇടുക്കിയിൽ അഞ്ചു കർഷകർ ആത്മഹത്യ ചെയ്തപ്പോഴാണു കട്ടപ്പനയിൽ താൻ ഉപവാസം പ്രഖ്യാപിച്ചത്. ഉപവാസത്തിന്‍റെ തലേദിവസം കർഷകരുടെ വായ്പകൾക്കുള്ള മോറട്ടോറിയം സർക്കാർ നീട്ടിയത്. മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കാൻ കാലതാമസം വരുത്തിയതോടെ പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി. ഇതുമൂലം ഉത്തരവ് നടപ്പാക്കാനല്ല മറിച്ചു ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നു വ്യക്തമായി. കർഷകരോട് കാട്ടിയ അവഗണയ്ക്കു കൂടിയുള്ള തിരിച്ചടിയാണ് ലോക്സഭാ ഫലത്തിലൂടെ സർക്കാരിന് ലഭിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.


ആത്മഹത്യ ചെയ്ത ദിനേശൻ ഉൾപ്പെടെയുള്ള കർഷകരുടെ കടം എഴുതിത്തള്ളുകയും സാന്പത്തിക സഹായം നൽകുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.