മുഖ്യമന്ത്രി വീന്പു പറച്ചിൽ നിർത്തണം: പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി വീന്പു പറച്ചിൽ നിർത്തണം: പ്രതിപക്ഷ നേതാവ്
Sunday, May 26, 2019 1:03 AM IST
തിരുവനന്തപുരം: ഭരണരംഗത്തു പൂർണപരാജയമെന്ന് ജനങ്ങൾ വിധിയെഴുതിയിട്ടും അഞ്ചു വർഷംകൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങൾ മൂന്നു വർഷം കൊണ്ടുതന്നെ നടപ്പാക്കി കഴിഞ്ഞു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദം പരിഹാസ്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മന്ത്രിസഭയുടെ വാർഷികം പ്രമാണിച്ചു പ്രസിദ്ധീകരിച്ച ലേഖനത്തിലെ മുഖ്യമന്ത്രിയുടെ അവകാശ വാദങ്ങൾക്കു മറുപടി നൽകുകയായിരുന്നു രമേശ് ചെന്നിത്തല

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനവും വിലയിരുത്തപ്പെട്ടിരുന്നു. പിണറായി സർക്കാർ പൂർണപരാജയമെന്നാണു ജനങ്ങൾ അർഥശങ്കയക്കിടയില്ലാതെ വിധിയെഴുതിയത്. അതിന്‍റെ ചൂടു മാറും മുന്പു തന്നെ മുഖ്യമന്ത്രി ഇങ്ങനെ അവകാശപ്പെട്ടത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, മലയോരപാത, വിഴിഞ്ഞം തുറമുഖം, ദേശീയ ജലപാത തുടങ്ങിയവയെല്ലാം കഴിഞ്ഞ സർക്കാരിന്‍റെ സൃഷ്ടികളാണ്. അവയെല്ലാം തന്‍റെ സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ചു സായൂജ്യമടയുകയാണ് മുഖ്യമന്ത്രി.


29 രാഷ്‌‌ട്രീയ കൊലപാതകങ്ങളാണ് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമുണ്ടായത്. ഓഖി, പ്രളയം എന്നിങ്ങനെ കേരളം കണ്ട രണ്ടു മഹാദുരന്തങ്ങൾക്കും ഉത്തരവാദി സർക്കാരാണ്.

ഹരിത കേരളം, ആദ്രം, ലൈഫ് തുടങ്ങിയ സർക്കാരിന്‍റെ അഭിമാന മിഷനുകളെല്ലാം ചാപിള്ളകളായി മാറിയിട്ടും അതിന്മേൽ മുഖ്യമന്ത്രി ഉൗറ്റം കൊള്ളുകയാണ്. കിഫ്ബിക്കു ധനസമാഹരണത്തിനു വേണ്ടി കേരളത്തെ പണയപ്പെടുത്തി കൊള്ളപ്പലിശയ്ക്കു പണം കടമെടുക്കുന്ന മസാലാ ബോണ്ടിനെ മഹത്വവത്കരിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തോട് നീതികേടാണു കാണിക്കുന്നത്. നിത്യച്ചെലവിനു പോലും കടമെടുക്കേണ്ട ഗതികേടിലിരുന്നു കൊണ്ടാണ് വാഗ്ദാനങ്ങൾ പാലിച്ചെന്നു മുഖ്യമന്ത്രി വീന്പു പറയുന്നത്. ജനവിധിയുടെ പശ്ചാത്തലത്തിലെങ്കിലും ഈ വീന്പു പറച്ചിൽ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.