മുഖ്യമന്ത്രി ശബരിമല വിഷയത്തെ വർഗീയവത്കരിച്ചു: പ്രേമചന്ദ്രൻ
മുഖ്യമന്ത്രി ശബരിമല വിഷയത്തെ  വർഗീയവത്കരിച്ചു: പ്രേമചന്ദ്രൻ
Sunday, May 26, 2019 1:03 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തെ സവർണരും അവർണരും തമ്മിലുള്ള വിഷയമായി വർഗീയ വത്കരിക്കുകയായിരുന്നുവെന്നു എൻ.കെ. പ്രേമചന്ദ്രൻ. തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരെ വർഗീയമായി വേർതിരിക്കാനായി സവർണ അവർണ വേർതിരിവ് പുതിയ രീതിയിൽ തിരിച്ചുകൊണ്ടുവരാനാണു മുഖ്യമന്ത്രി ശ്രമിച്ചത്.

ഇടതുപക്ഷ നയങ്ങളിൽനിന്നുള്ള വ്യതിചലനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ കനത്ത തോൽവിക്കു കാരണമായത്. മുതലാളിത്ത നയങ്ങളെ ഇപ്പോൾസിപിഎം പൂർണമായി അംഗീകരിച്ചു. കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളുടെ നിലപാട് മൂലമാണു ത്രിപുരയിലും ബംഗാളിലും സിപിഎം അപ്രത്യക്ഷമാകാൻ കാരണം. നവോഥാന നായകനാകാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ശബരിമല പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണം.


ഇരുട്ടിന്‍റെ മറവിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരേയുള്ള ശക്തമായ ജനവികാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കുന്നതിനു വേണ്ടി മന്ത്രിമാരായ തോമസ് ഐസക്കും മേഴ്സിക്കുട്ടിയമ്മയും പല പ്രചാരണങ്ങളും നടത്തി. എന്നാൽ, ഇതൊന്നും കൊല്ലത്തെ ജനങ്ങളെ വിശ്വസിപ്പിക്കാനായില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.