നെടുന്പാശേരി: സുറിയാനി ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവയ്ക്കു നെടുന്പാശേരി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. ഇന്നലെ രാവിലെ 8.45നു യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിലാണു സ്വീകരിച്ചത്.
മെത്രാപ്പോലീത്തമാരായ ദാനിയേൽ മാർ ക്ലീമിസ്, യാക്കോബ് മാർ അന്തീമോസ്, അത്താ മാർ തിമോത്തിയോസ് എന്നിവരുൾപ്പെടെ 11 അംഗ പ്രതിനിധി സംഘത്തിനൊപ്പമാണു പാത്രിയർക്കീസ് ബാവ കേരളത്തിലെത്തിയത്. യാക്കോബായ സഭ സൂനഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാർ സേവേറിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറോസ്, ഏല്യാസ് മാർ അത്തനാസിയോസ്, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, മുൻ കണ്‍വീനർ പി.പി. തങ്കച്ചൻ, എംഎൽഎമാരായ വി.പി. സജീന്ദ്രൻ, റോജി എം.ജോണ്‍,അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, എൽദോ ഏബ്രഹാം, മുൻ മന്ത്രി ടി.യു. കുരുവിള, വൈദിക ട്രസ്റ്റി സ്ലീബാ വട്ടുവേലി കോറെപ്പിസ്കോപ്പ, സമുദായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ, സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏല്യാസ്, അങ്കമാലി ഭദ്രാസന സെക്രട്ടറി വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, മേഖല സെക്രട്ടറി ഷെവ. സി.വൈ. വർഗീസ് എന്നിവരും ബാവയെ സ്വീകരിക്കാനെത്തി.
സ്വീകരണശേഷം പാത്രിയർക്കീസ് ബാവ മഞ്ഞനിക്കരയ്ക്കു തിരിച്ചു. സഭയുടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 27ന് അദ്ദേഹം മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.