ചട്ടങ്ങൾ പാലിക്കാതെ ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളറാകാൻ നിയമഭേദഗതി
ചട്ടങ്ങൾ പാലിക്കാതെ ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളറാകാൻ നിയമഭേദഗതി
Wednesday, May 22, 2019 12:47 AM IST
തൃശൂർ: ആയുർവേദ മരുന്നുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും തകർക്കുംവിധം ആരോഗ്യവകുപ്പിന്‍റെ പുതിയ ഭേദഗതി. ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് ലൈസൻസ് നൽകേണ്ട ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യതയിൽ വൻ ഇളവു നൽകിക്കൊണ്ടുള്ള സർക്കാരിന്‍റെ പുതിയ ഉത്തരവ് വിവാദം സൃഷ്ടിക്കുന്നു. ആയുർവേദ ബിരുദം മാത്രമുള്ള ബിഎഎംഎസുകാരെ ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളർ(എഎസ്‌യു)മാരാക്കാനുള്ള പുതിയ തീരുമാനം ആയുർവേദ മരുന്നുമേഖലയിൽ സമീപഭാവിയിൽതന്നെ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആശങ്ക.

കഴിഞ്ഞ 20 വർഷമായി സർക്കാർ ആയുർവേദ കോളജുകളിൽ ജോലിചെയ്യുന്ന അധ്യാപകരിൽ ആയുർവേദ ഫാർമസി വിഭാഗമായ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പനയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളർ തസ്തികകളിൽ നിയമിക്കാറുള്ളത്. 1999ൽ ചേർന്ന സർക്കാർ കമ്മിറ്റിയാണ് ഡ്രഗ് കൺട്രോളർ നിയമനത്തിലെ യോഗ്യതകളെക്കുറിച്ച് ഈ തീരുമാനങ്ങളെടുത്തത്. കൂടാതെ 2007 ൽ ആയുർവേദ ഡിഗ്രിക്കു പുറമെ മരുന്നുനിർമാണ കമ്പനിയിൽ 18 മാസത്തെ പ്രവൃത്തിപരിചയം വേണമെന്ന ചട്ടവും സർക്കാർ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, ഇതൊന്നുപോലും പാലിക്കാതെ ആയുർവേദ ബിരുദം മാത്രമുള്ളവരെ ഈ തസ്തികയിൽ നിയമിക്കാനാണ് പുതിയ തീരുമാനമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

2007 മുതലുള്ള വ്യവസ്ഥയാണ് ആരോഗ്യവകുപ്പ് എടുത്തുകളഞ്ഞിരിക്കുന്നത്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളർ ആകാവുന്ന സ്ഥിതി ഇതോടെ സംജാതമായി. മരുന്നുപരിശോധനകൾ ലോകമെങ്ങും കർശനമാക്കുമ്പോഴാണ് കേരളം ഉദാര ഇളവുകൾ നൽകിക്കൊണ്ടിരിക്കുന്നത്. കേന്ദ്രം നിർദേശിക്കുന്ന നിബന്ധനകളും ചട്ടങ്ങളും പാലിക്കാതെയാണ് പുതിയ ഭേദഗതിയെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ എന്തിന് ഈ ഭേദഗതിയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ആർക്കുമില്ല.


മരുന്നുനിർമാണമേഖലയുമായി ബന്ധപ്പെട്ട നിർണായകമായ തീരുമാനം കൈക്കൊള്ളുമ്പോൾ ബന്ധപ്പെട്ട ആരുമായും ചർച്ചയോ കൂടിയാലോചനയോ സർക്കാർ നടത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഭേദഗതി ചെയ്ത നിയമം രണ്ടു ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണു സൂചന.

ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ എന്തു ചെയ്യണമെന്ന ചർച്ച നടക്കുമ്പോഴാണ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ബിഎഎംഎസ് ബിരുദക്കാരെ നിയോഗിക്കുന്നതെന്നും, ബിഎഎംഎസ് സിലബസിൽ രണ്ടാംവർഷത്തിൽ ഒരു പേപ്പർ മാത്രമാണ് ഇതുസംബന്ധിച്ചുള്ളതെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബിരുദാനന്തര ബിരുദ പഠനത്തിലാണ് മരുന്നുത്പാദനവും ഗുണനിലവാരവും മറ്റും സംബന്ധിച്ച് വിശദമായ പഠനമുള്ളതെന്നും, ബിഎഎംഎസുകാർ പഠിക്കുന്നതിനേക്കാൾ ആഴത്തിലും വിശദമായും ബിരുദാനന്തര ബിരുദക്കാർ ഇതേക്കുറിച്ച് മനസിലാക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ ബിഎഎംഎസുകാരേക്കാൾ നന്നായി മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയാൻ കഴിയുന്നതു ബിരുദാനന്തരബിരുദക്കാർക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.