ജല മെട്രോ: മൂന്നു ബോട്ട് ടെർമിനലുകളുടെ നിർമാണത്തിന് കരാർ നൽകി
Tuesday, May 21, 2019 12:37 AM IST
കൊച്ചി: ജല മെട്രോ പദ്ധതിക്കുള്ള മൂന്നു ബോട്ട് ടെർമിനലുകളുടെ നിർമാണത്തിന് കരാർ നൽകി. വൈറ്റില, എരൂർ, കാക്കനാട് എന്നിവിടങ്ങളിലെ നിർമാണത്തിന് മേരിമാത കണ്‍സ്ട്രക്‌ഷൻ കന്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. 29.67 കോടിക്കാണ് ടെൻഡർ . ജലമെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നതാണ് ഈ മൂന്ന് ടെർമിനലുകളും.

പദ്ധതി യാഥാർഥ്യമാകുന്നതിനുള്ള വേഗം വർധിച്ചിരിക്കുകയാണെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സർക്കാർ ഭൂമിയിൽ നിർമാണത്തിനുള്ള എൻഒസി കൂടെ ലഭിച്ചതോടെ പണികൾ ഉടൻ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


മേരിമാത ഉൾപ്പെടെ നാലു കണ്‍സ്ട്രക്ഷൻ കന്പനികളാണ് ടെൻഡർ പ്രക്രിയയിലുണ്ടായിരുന്നത്. വാണിജ്യമേഖല ഉൾപ്പെടെ വൈറ്റില ടെർമിനൽ 25,000 ചതുരശ്ര അടിയാണ്. ഏറ്റവും വലിയ ടെർമിനലായി മാറുന്ന വൈറ്റിലയിലായിരിക്കും ഓപ്പറേഷൻസ് കണ്‍ട്രോൾ സെന്‍ററും പ്രവർത്തിക്കുക. ഹൈക്കോർട്ട്, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി എന്നീ ടെർമിനലുകളുടെ ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.