വിമാനത്താവളം വഴി സ്വർണക്കടത്ത്; ജ്വല്ലറി മാനേജരുടെ വീടുകളിൽ റെയ്ഡ്
വിമാനത്താവളം വഴി സ്വർണക്കടത്ത്; ജ്വല്ലറി മാനേജരുടെ വീടുകളിൽ റെയ്ഡ്
Sunday, May 19, 2019 11:59 PM IST
തിരുവനന്തപുരം: വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളം വഴി കടത്തുന്ന സ്വർണം വാങ്ങിയിരുന്നതു നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലെ മാനേജരാണെന്നു കണ്ടെത്തി. വിമാനത്താവളം വഴി കടത്തുന്ന സ്വർണം വാങ്ങുന്ന മലപ്പുറം സ്വദേശിയായ ഹക്കീമിന്‍റെ വീടുകളിൽ ഡിആർഐ റെയ്ഡ് നടത്തി.

ഹക്കീമിന്‍റെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വീടുകളിലാണു ഡിആർഐ റെയ്ഡ് നടത്തിയത്. ഇയാൾക്കു തിരുവനന്തപുരത്തു ജ്വല്ലറിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഹക്കീം ഒളിവിലാണ്.

സ്വർണക്കടത്തു കേസുമായി കസ്റ്റംസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഡിആർഐ പരിശോധന നടത്തി. സ്വർണക്കടത്തു കേസിലെ മുഖ്യ കണ്ണിയായി കരുതുന്ന അഭിഭാഷകനായ ബിജുമോഹനെതിരെ ലുക്ക്ഔട്ട് നോട്ടീസിറക്കി. മുൻകൂർ ജാമ്യാപേക്ഷയുമായി ബിജു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്ത്രീകളെ ഉപയോഗിച്ചു ബിജു മോഹൻ പലതവണ സ്വർണക്കടത്തു നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബിജുവുമായി ബന്ധമുള്ള ഒരു സ്ത്രീയെ ചോദ്യംചെയ്ത ശേഷം ഡിആർഐ വിട്ടയച്ചു. ബിജുമോഹനെ പിടികൂടാൻ ഡിആർഐക്കു കഴിഞ്ഞിട്ടില്ല. ബിജു വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാലാണു ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ബിജുവിന്‍റെ സഹായിയായ വിഷ്ണുവിനു വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്.


തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തുവന്ന കെഎസ്ആർടിസി ജീവനക്കാരനായിരുന്ന തിരുമല സ്വദേശി സുനിലിന്‍റെയും കഴക്കൂട്ടം സ്വദേശിനി സെറീനയുടെയും ബാഗിൽനിന്ന് 8.25 കോടി രൂപ വില വരുന്ന 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണു തട്ടിപ്പു പുറത്തുവന്നത്. വിമാനത്താവളത്തിനുള്ളിൽ കള്ളക്കടത്തുകാർക്കു സഹായം ലഭിച്ചുവെന്ന സംശയം ഡിആർഐക്കുണ്ടായിരുന്നു. പിടിലായവരുടെ മൊഴികളിൽ‌നിന്നാണു സഹായം നൽകിയവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

വിമാനത്താവളത്തിൽ എത്തുന്ന സ്വർണം പുറത്തേക്കു കടത്താൻ സഹായിക്കുന്ന വിമാനത്താവളത്തിലെ ആറു താത്കാലിക ജീവനക്കാർ നേരത്തെ പിടിയിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ട കോടികളുടെ സ്വർണക്കടത്തു പിടികൂടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.