എംജി സർവകലാശാലയിൽ പ്രൈവറ്റ് ബിരുദ ഫലം വൈകുന്നു
എംജി സർവകലാശാലയിൽ  പ്രൈവറ്റ് ബിരുദ ഫലം വൈകുന്നു
Sunday, May 19, 2019 11:59 PM IST
പത്തനംതിട്ട: മഹാത്മാഗാന്ധി സര്‍വകലാശാല 10 ദിവസംകൊണ്ട് ബിരുദഫലം പ്രസിദ്ധീകരിക്കാന്‍ നടത്തിയ തത്രപ്പാടില്‍ റെഗുലറിനൊപ്പം പ്രൈവറ്റ് ഫലവും പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. എന്നാൽ, പ്രൈവറ്റ് വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാതെ പിജിക്ക് ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര പഠനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 25 ആണ്.

അതിനു മുന്പ് ഫലം ലഭിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികള്‍. ഇവരില്‍ ഒന്നും രണ്ടും സെമസ്റ്റര്‍ ഇംപ്രൂവ്മെന്‍റ് ചെയ്തവരുടെ ഫലവും വന്നിട്ടില്ല. അതിനാല്‍ ഇംപ്രൂവ്മെന്‍റ് ചെയ്ത കുട്ടികള്‍ക്ക് ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടുമെന്ന് ഉറപ്പായി. റെഗുലര്‍ വിദ്യാർഥികള്‍ക്ക് ഒന്നു മുതല്‍ അഞ്ചുവരെ സെമസ്റ്ററുകള്‍ ഇംപ്രൂവ് ചെയ്തു ഫലം ലഭിക്കാന്‍ അവസരം കൊടുത്ത ശേഷമാണ് അവസാന സെമസ്റ്റര്‍ ഫലം ലഭിക്കുന്നത്. എന്നാല്‍, പ്രൈവറ്റ് വിദ്യാർഥികള്‍ക്ക് ഇത്തരം അവസരം ലഭിക്കാറുമില്ല.

എംജിയില്‍ അവസാന സെമസ്റ്റര്‍ ബിരുദപരീക്ഷ എഴുതിയത് 37,479 റെഗുലര്‍ വിദ്യാര്‍ഥികളായിരുന്നു. ഇവരുടെ ആറാം സെമസ്റ്ററിലുള്ള അഞ്ചു പേപ്പർ വീതമാണ് ക്യാമ്പ് വാല്യു ചെയ്തു റിക്കാർഡ് സമയത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്തിയത്. 5000 അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുത്തതായി സര്‍വകലാശാല പറയുന്നു. പ്രൈവറ്റായി പഠിക്കുന്ന ബിരുദ വിദ്യാർഥികള്‍ക്ക് ഓരോ അക്കാദമിക വര്‍ഷവും കഴിയുമ്പോള്‍ രണ്ടു സെമസ്റ്ററുകളുടെ പരീക്ഷകള്‍ ഒരുമിച്ചു നടത്തുന്ന രീതിയാണു തുടരുന്നത്. അതിനാല്‍ ഓരോ സെമസ്റ്ററിലെയും മാത്രം പാഠഭാഗങ്ങളുടെ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുന്ന റെഗുലര്‍ വിദ്യാര്‍ഥിക്കു സെമസ്റ്റര്‍ പഠനംകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ പ്രൈവറ്റുകാര്‍ക്കു ലഭിക്കില്ല. റെഗുലർ കോളജ് വിദ്യാര്‍ഥികള്‍ക്കു പരീക്ഷാ ഫലത്തില്‍ ലഭിക്കുന്ന മേല്‍ക്കൈ പ്രൈവറ്റുകാര്‍ക്ക് കിട്ടില്ലെന്നതു മറ്റൊരു വിവേചനമായി നിലനില്‍ക്കുന്നു. സമാന്തര വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ എംജി സർവകലാശാല പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.


പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പറുകള്‍ ക്യാമ്പില്‍മൂല്യനിര്‍ണയം ചെയ്യാന്‍ അധ്യാപകര്‍ തയാറാകാത്തതാണ് ഫലം നീളുന്നതിനു പ്രധാന കാരണം. റെഗുലര്‍ വിദ്യാര്‍ഥികളില്‍നിന്നു ഈടാക്കുന്നതുപോലെതന്നെ പ്രൈവറ്റില്‍നിന്നു ക്യാമ്പ് വലുവേഷന്‍ ഫീസ് സര്‍വകലാശാല വാങ്ങുന്നുണ്ട്. അപ്പോഴും ഫലം വൈകുന്നതിനു പിന്നിലെ വിവേചനത്തിൽ വിദ്യാർഥികൾ അംസതൃപ്തരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.