പോത്തടി മലയിൽ കാട്ടുതീ പടരുന്നു
പോത്തടി മലയിൽ കാട്ടുതീ പടരുന്നു
Sunday, May 19, 2019 1:06 AM IST
മറയൂർ: മറയൂർ ചന്ദന കാടുകൾക്കു സമീപം പോത്തടി വനമേഖലയിൽ കാട്ടുതീ പടരുന്നു. വ്യാഴാഴ്ച രാത്രി മുതൽ പടരുന്ന കാട്ടുതീ വെളളിയാഴ്ച രാത്രിയും നിയന്ത്രണവിധേയമായിട്ടില്ല. മറയൂർ ടൗണിൽനിന്ന് 13 കിലോമീറ്റർ അകലെയുള്ള മലനിരകളിലാണു കാട്ടുതീ പടർന്നിരിക്കുന്നത്.

മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നര്യാംപറന്പിലിന്‍റെ നേതൃത്വത്തിൽ അൻപതിലധികം വനം വകുപ്പ് ജീവനക്കാർ തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. ഏക്കറുകണക്കിനു പുൽമേടുകളും ചോലക്കാടുകളും കത്തിനശിച്ചു. സമീപമുള്ള ഇരവികുളം നാഷണൽ പാർക്കിന്‍റെ വനമേഖലയിലേക്കു തീ പടരാതിരിക്കാൻ മൂന്നാർ വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ചയോടു കൂടി പോത്തടിമലയുടെ സമീപത്ത് എത്തി മുൻകരുതലെടുത്തു. തേൻ ശേഖരിക്കാനായി പോയ സംഘങ്ങളുടെ അശ്രദ്ധയാകാം കാട്ടുതീക്ക് കാരണമെന്നു സംശയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.