അതുല്യം, അനുഗ്രഹീതം ഈ പാദചുംബനം
അതുല്യം, അനുഗ്രഹീതം ഈ പാദചുംബനം
Friday, April 19, 2019 12:35 AM IST
കൊച്ചി: സമൂഹത്തിന്‍റെ അതിരുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്ന ഈ കാലുകൾ കഴുകാൻ മാത്രം എന്തു മഹത്വമാണു ഞങ്ങൾക്കുള്ളത്? ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷത്തിനൊപ്പം, അനുഗ്രഹത്തിന്‍റെ നാൾ കൂടിയാണിത്. ഇടയന്‍റെയും വൈദികരുടെയും സമർപ്പിതരുടെയും മാത്രമല്ല, ഞങ്ങളോടു കരുതലുള്ള കത്തോലിക്കാസഭയുടെ മുഴുവൻ നന്മയാണിവിടെ തൊട്ടറിഞ്ഞത്. പെസഹാ ദിനത്തിൽ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്കു സന്തോഷമടക്കാനാവുന്നില്ല.

പൊരിവെയിലത്തും പ്രതികൂല സാഹചര്യങ്ങളിലും മറ്റുള്ളവർക്കായി കഠിനാധ്വാനം ചെയ്യുന്നവരെ അൾത്താരയിലേക്കു ക്ഷണിച്ചു കാലുകൾ കഴുകി ചുംബിച്ച അതുല്യ നിമിഷങ്ങൾ. ഇതര സംസ്ഥാന തൊഴിലാളികൾക്കായി എഫ്സിസി സന്യാസിനി സമൂഹം ഒരുക്കിയ വിശുദ്ധവാര ധ്യാനത്തോടനുബന്ധിച്ചു തൊഴിലാളികളുടെ കാലുകൾ കഴുകി ചുംബിച്ചത് എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലായിരുന്നു.

ആസാം, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണു കാൽകഴുകൽ ശുശ്രൂഷയിൽ പങ്കുചേർന്നത്. തൊഴിലിനിടയിലും അന്പതു ദിവസത്തോളം നോമ്പെടുത്ത് ഇവർ ഒരുങ്ങി. ഈ ദിവസങ്ങളിൽ ഉപവസിച്ച് ഒരുങ്ങിയവരുമുണ്ടു കൂട്ടത്തിൽ.

പെസഹാദിനത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കാലുകൾ കഴുകാൻ അവസരമുണ്ടായത് അനുഗ്രഹമായി കാണുന്നുവെന്നു ബിഷപ് മാർ പുത്തൻവീട്ടിൽ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളോടും ക്രിസ്തീയമായ സ്നേഹത്തിലും കരുതലിലും കാരുണ്യത്തിലും ഇടപെടാൻ നമുക്കു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. തൊഴിലാളികൾക്കൊപ്പം പെസഹാ അപ്പം മുറിക്കലും ഉണ്ടായിരുന്നു.


എഫ്സിസി എറണാകുളം പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ സേവ് എ ഫാമിലി പ്ലാൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ പാറപ്പുറം ഐശ്വര്യഗ്രാമിലാണ് അഞ്ചു ദിവസത്തെ ധ്യാനം നടക്കുന്നത്. വർഷങ്ങളായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മുഴുവൻസമയ സേവനം ചെയ്തുവരുന്ന എഫ്സിസി സന്യാസിനിമാരായ സിസ്റ്റർ റോസിലി ജോണ്‍, സിസ്റ്റർ ലിറ്റിൽ റോസ് എന്നിവരുടെ മേൽനോട്ടത്തിലുള്ള ധ്യാനത്തിൽ അമ്പതോളം പേർ പങ്കെടുക്കുന്നുണ്ട്.

കുടുംബാംഗങ്ങൾ ഒരുമിച്ചാണു തൊഴിലാളികൾ ധ്യാനത്തിൽ പങ്കുചേരുന്നത്. ഉത്തരേന്ത്യയിൽ പ്രേഷിത പ്രവർത്തനം നടത്തുന്ന സിസ്റ്റർ സുമൻ, സിസ്റ്റർ ക്ലെയർ എന്നിവർ ഹിന്ദിയിലുള്ള ക്ലാസുകളും അനുബന്ധ ശുശ്രൂഷകളും നയിക്കുന്നു. സിസ്റ്റർ വിമൽ റോസ് ഗാനശുശ്രൂഷയുമായി ഒപ്പമുണ്ട്. എഫ്സിസി ജനറൽ കൗണ്‍സിലർ സിസ്റ്റർ സ്റ്റാർലി, എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അനീറ്റ ജോസ്, ഐശ്വര്യഗ്രാമിലെ വൈദികർ എന്നിവരും പ്രോത്സാഹനമായി കൂടെയുണ്ട്.

നാളെ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സന്ദേശം നൽകാനെത്തും. ആസാം സ്വദേശി ആകാശ് കെർക്കേറ്റായ്ക്കു പ്രഥമ ദിവ്യകാരുണ്യം നൽകുന്നതും മാർ എടയന്ത്രത്താണ്. ഈസ്റ്റർ പ്രാതലോടെ തൊഴിലാളികൾ മടങ്ങും. തൊഴിലിടങ്ങളിൽ മാത്രമൊതുങ്ങാവുന്ന തങ്ങളുടെ കൊച്ചു ജീവിതങ്ങൾക്ക് ആത്മീയതയുടെ തണലും പ്രത്യാശയും പകരുന്നതാണു ധ്യാനവും അനുബന്ധ പരിപാടികളുമെന്നു തൊഴിലാളികൾ പറഞ്ഞു.


സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.