ഇടിമിന്നൽ കടുക്കും; ജാഗ്രത പാലിക്കണം
ഇടിമിന്നൽ കടുക്കും; ജാഗ്രത പാലിക്കണം
Thursday, April 18, 2019 11:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു വേനൽമഴ ശക്തമായതോടെ ഇടിമിന്നൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി. അടുത്ത അഞ്ചു ദിവസം ഉച്ചയ്ക്കു രണ്ടു മുതൽ വൈകിട്ട് എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനു സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

ഇടിമിന്നൽ സമയത്തു ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം, തുറസായ സ്ഥലത്തുനിന്നു കളിക്കുന്നതിൽനിന്നു കുട്ടികളെ തടയണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. മൈക്ക് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ദുരന്ത നിവാരണ അഥോറിറ്റി നൽകുന്നു.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

* ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക.

* ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

* ജനലും വാതിലും അടച്ചിടുക

* ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

* ഫോൺ ഉപയോഗിക്കരുത്‌.

* ഇടിമിന്നലുള്ള സമയത്തു കുളിക്കുന്നത്‌ ഒഴിവാക്കുക.

* കഴിയുന്നത്ര വീടിന്‍റെ ഉൾഭാഗത്തു ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്തു ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്.


* വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

* വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്തു നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

* ഇടിമിന്നൽ ഉണ്ടാകുന്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല.

* പട്ടം പറത്താൻ പാടില്ല.

* തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ചു തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

* ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

* ഇടിമിന്നലിൽനിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

* മിന്നലിന്‍റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവില്ല. അതിനാൽ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പതു സെക്കൻഡ് സുരക്ഷയ്ക്കായിട്ടുള്ള ഏറ്റവും പ്രധാന സമയമാണ്.

* വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്തു കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്കു പോകരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.