വയോധികന്‍റെ ദുരൂഹമരണം: മദ്യലഹരിയിൽ മകന്‍റെ ചവിട്ടേറ്റെന്നു പോലീസ്
വയോധികന്‍റെ ദുരൂഹമരണം: മദ്യലഹരിയിൽ മകന്‍റെ ചവിട്ടേറ്റെന്നു പോലീസ്
Thursday, April 18, 2019 11:14 PM IST
വൈപ്പിൻ: വയോധികന്‍റെ ദൂരൂഹസാഹചര്യത്തിലെ മരണം മദ്യലഹരിയിൽ മകന്‍റെ ചവിട്ടേറ്റെന്നു പോലീസ്. എറണാകുളം മുനന്പം പള്ളിപ്പുറം ജനതയ്ക്കു കിഴക്ക് ഓടത്തിങ്കൽ ജോളി(65) മരിച്ച സംഭവത്തിൽ മകൻ രഞ്ജിത്തിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16ന് രാത്രി എട്ടോടെയായിരുന്നു സംഭവം. ജോളിയും മകനും മാത്രം താമസിക്കുന്ന വീട്ടിൽ ഇയാളെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയമുണർന്നത്.

സംഭവത്തിനു ശേഷം നിരീക്ഷണത്തിലായിരുന്ന മകൻ രഞ്ചിത്തി(37)നെ ചോദ്യം ചെയ്തതോടെ ആദ്യം സംഭവം നിഷേധിച്ച പ്രതി പിന്നീടു കുറ്റം ഏറ്റുപറ‍യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സ്ഥിരം മദ്യപാനികളായ ഇരുവരും പതിവായി വഴക്ക് കൂടാറുണ്ടെന്നാണ് അയൽവാസികളുടെ മൊഴി. സംഭവ ദിവസവും ഇരുവരും വഴക്കടിച്ചിരുന്നു. ഇതിനിടയിൽ മകന്‍റെ ചവിട്ടേറ്റാണു പിതാവ് മരിച്ചതെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്നലെ വൈകുന്നേരം കോടതിയിൽ ഹാജരാക്കി.


മുനന്പം എസ്ഐമാരായ എ. ഷഫീക്, അസീസ്, എഎസ്ഐ രാജീവ്, എസ്‌സിപിഒ മാരായ ശിവദാസ് , ഗിരീഷ് എന്നിവരടങ്ങിയ സംഘമാണു കേസന്വേഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.