പള്ളിത്തർക്കം: കളക്ടർ വിളിച്ച ചർച്ചയിലും തീരുമാനമായില്ല
പള്ളിത്തർക്കം: കളക്ടർ വിളിച്ച  ചർച്ചയിലും തീരുമാനമായില്ല
Monday, March 25, 2019 11:27 PM IST
കാക്കനാട്: പെരുന്പാവൂർ ബഥേൽ സുലോക്കൊ പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ടു കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാനമാകാതെ പിരിഞ്ഞു. 5,000 ഓളം ഇടവക കുടുംബങ്ങളുള്ള പള്ളിയിൽ സമാധാനപരമായി ആരാധന നടത്താൻ വിശ്വാസികൾക്ക് അവസരം ലഭിക്കണമെന്നു ജില്ലാ ഭരണകൂടത്തോടു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

കോടതി വിധി തങ്ങൾക്കനുകൂലമായ സാഹചര്യത്തിൽ പള്ളിക്കാര്യത്തിൽ പൂർണാവകാശം തങ്ങൾക്കാണെന്ന നിലപാടിൽ ഉറച്ചുനിന്ന ഓർത്തഡോക്സ് സഭാ വിഭാഗം പ്രതിനിധികൾ യാക്കോബായ സഭയ്ക്ക് അനുകൂലമായ തീരുമാനങ്ങൾ പാടില്ലെന്നും പള്ളി പൂട്ടിക്കൊള്ളാനും പറഞ്ഞു ചർച്ച അവസാനിപ്പിച്ചു പിരിഞ്ഞു. അതേസമയം സുപ്രീം കോടതി വിധി മറികടന്ന് ഒരു തീരുമാനം എടുക്കുന്ന കാര്യത്തിൽ പരിമിതികളുണ്ടെന്നും കളക്ടർ പറഞ്ഞു.


സുപ്രീം കോടതി വിധി പരിഗണിക്കുന്പോൾ യാക്കോബായ വിഭാഗക്കാരുടെ വിശ്വാസ സംരക്ഷണത്തിനും പ്രസക്തിയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സംഘർഷത്തിന് വഴിയൊരുങ്ങാതെ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള സാധ്യതയാണ് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം സ്വീകരിക്കുക. പ്രശ്നങ്ങൾ ഇല്ലാതെ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമെന്നു ജില്ലാ കളക്ടർ പറഞ്ഞു.

തർക്കം നടക്കുന്ന പള്ളിയിൽ ഇരുവിഭാഗങ്ങളിലുംപെട്ട വിശ്വാസികളിൽ 15 പേരിൽ കൂടുതൽ കൂടിയിരിക്കരുതെന്ന എഡിഎമ്മിന്‍റെ നിർദേശം തങ്ങൾ പാലിച്ചതായി യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടി. കോട്ടയത്തുനിന്നും മറ്റും ബസുകളിൽ ആളെയെത്തിച്ചു സമാധാനാന്തരീക്ഷം തകർക്കാനാണ് ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുന്നതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.