സൂര്യാഘാതം : മുൻകരുതലെടുക്കാം
സൂര്യാഘാതം : മുൻകരുതലെടുക്കാം
Saturday, March 23, 2019 1:39 AM IST
കൊച്ചി: അന്തരീക്ഷ താപനില വർധിച്ച തോതിൽ അനുഭവപ്പെടുന്നതിനാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്. വെയിൽ നേരിട്ടേൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവർക്കു സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്.

ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഗൗരവമായെടുത്തു വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരും തൊഴിൽ ഉടമകളും ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ശരീരപ്രവർത്തനങ്ങൾ തകരാറിലാകും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ശരീരത്തിന്‍റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും.

ഇത്തരം ഒരവസ്ഥയാണു സൂര്യാഘാതം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.

സൂര്യാഘാതമുണ്ടായാൽ ശരീരം തണുപ്പിക്കണം

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്തുനിന്നു തണുത്ത സ്ഥലത്തേക്കു മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യണം. തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുകയും ഫാൻ, എസി എന്നിവയുടെ സഹായത്താൽ തണുപ്പിക്കുകയും ചെയ്യണം. ധാരാളം പാനീയങ്ങൾ കുടിക്കണം. ഫലങ്ങളും സാലഡുകളും കഴിക്കണം.


ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ ഉറപ്പുവരുത്തണം.

മുതിർന്ന പൗരന്മാർ (65 വയസിനു മുകളിൽ), കുഞ്ഞുങ്ങൾ (നാലു വയസിനു താഴെയുള്ളവർ), ഗുരുതരമായ രോഗമുളളവർ, വെയിലത്തു ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ജോലിക്കു പോകുന്നവർ വെള്ളം കരുതുക

ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. പാടത്തും പറന്പിലും ജോലിക്കു പോകുന്നവർ ആവശ്യത്തിനു തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കരുതുക. മണിക്കൂറിൽ ഒരു ലിറ്റർ വെള്ളം വീതം കുടിക്കണം.

വെയിലത്തു ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ചു ജോലിസമയം ക്രമീകരിക്കണം. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. കാറ്റ് കടന്നു ചൂട് പുറത്തു പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടണം.

കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം, വലിയ വട്ടമുള്ള തൊപ്പി, കണ്ണുകളുടെ സംരക്ഷണത്തിന് കണ്ണട എന്നിവയും ധരിക്കേണ്ടതാണ്. വെയിലത്തു പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകാതിരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.