മരണവീട്ടിൽനിന്നു മടങ്ങിയ റിട്ട.ഡിഇഒ കാർ തോട്ടിലേക്കു മറിഞ്ഞു മരിച്ചു
മരണവീട്ടിൽനിന്നു മടങ്ങിയ റിട്ട.ഡിഇഒ  കാർ തോട്ടിലേക്കു മറിഞ്ഞു മരിച്ചു
Friday, March 22, 2019 1:24 AM IST
തൊടുപുഴ: മരണവീട്ടിൽനിന്നു മടങ്ങുകയായിരുന്ന റിട്ട.ഡിഇഒ കാർ തോട്ടിലേക്കു മറിഞ്ഞു മരിച്ചു.കരിമണ്ണൂർ തട്ടക്കുഴ നെടിയപാലയ്ക്കൽ എൻ.പി.ജോണ്‍ (84)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെയാണ് അപകടം. തട്ടക്കുഴ ഗവ.വിഎച്ച്എസ് റിട്ട.ഹെഡ്മാസ്റ്ററാണ്.

കഴിഞ്ഞ ദിവസം മരിച്ച മുൻ അധ്യാപകൻ രാമചന്ദ്രന്‍റെ വീട്ടിൽനിന്നു മടങ്ങും വഴി ഇദ്ദേഹം ഓ ടിച്ച കാർ നിയന്ത്രണം വിട്ടു പാലത്തിൽനിന്നു തോട്ടിലേക്കു മറിയുകയായിരുന്നു.
ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയിൽ എത്തിച്ച ശേഷം പരിക്കു ഗുരുതരമായിരുന്നതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം 24നു രണ്ടിന് പന്നൂർ സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളിയിൽ.


ഭാര്യ: സാറാമ്മ. മക്കൾ: പോൾ(ചാർട്ടേഡ് അക്കൗണ്ടന്‍റ്, എറണാകുളം),ഡോ.മാത്യു ജോണ്‍ (പ്രഫ. ഹോമിയോ കോളജ് തൃപ്പൂണിത്തുറ), ജോമോൾ (നൈജീരിയ). മരുമക്കൾ: ട്രീന, ലിസ, ബാബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.