പ്രഖ്യാപനങ്ങൾ നടത്തി ഒളിച്ചോടുന്നു: ഇൻഫാം
Friday, March 22, 2019 12:48 AM IST
കോട്ടയം: 28 കർഷകർ ജീവനൊടുക്കിയിട്ടും പ്രഖ്യാപനങ്ങൾ നടത്തി സർക്കാർ ഒളിച്ചോടുകയാണെന്ന് ഇൻഫാം. ശന്പളം പറ്റുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ ജനാധിപത്യ ഭരണസംവിധാനത്തിനു സാധിക്കാത്തത് അപമാനകരമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.

നടപടികളെടുക്കാതെ കർഷകരെ ആത്മഹത്യയിലേക്കു നയിച്ച ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം. ആത്മഹത്യചെയ്ത കർഷക കുടുംബങ്ങളുടെ ഈടുവച്ച ഭൂമി അറ്റാച്ച് ചെയ്യാൻ ധനകാര്യസ്ഥാപനങ്ങൾ വീണ്ടും നോട്ടീസ് പതിപ്പിച്ചിരിക്കുന്പോൾ ഈ കുടുംബങ്ങൾ ഒന്നടങ്കം പെരുവഴിയിലാകുന്ന സ്ഥിതിയാണ്.


ജനാധിപത്യഭരണത്തെ അപമാനിച്ചുള്ള ഉദ്യോഗസ്ഥധാർഷ്‌ഠ്യമാണ് മന്ത്രിസഭാതീരുമാനങ്ങൾ പോലും അട്ടിമറിക്കുന്നതിനു പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.