വിവരാവകാശ നിയമം ലംഘിച്ചു ; 25,000 രൂപ പിഴ ചുമത്തി
Thursday, March 21, 2019 1:27 AM IST
കൊച്ചി: വിവരാവകാശ നിയമ പ്രകാരം മറുപടി നൽകുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനു വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്പൂണിത്തുറ ഗ്രൂപ്പിൽപ്പെട്ട ചക്കംകുളങ്ങര ദേവസ്വം ഓഫീസിലെ പൊതു വിവരാവകാശ ഓഫീസറും ദേവസ്വം ഓഫീസറുമായ എ.ആർ. രാജീവിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ പിഴ ശിക്ഷ വിധിച്ചത്.

തൃപ്പൂണിത്തുറ എരൂർ വെസ്റ്റ് പിഷാരിക്കോവിൽ വാര്യം എം.എൻ. ജയറാം നൽകിയ പരാതി ഹർജിയിലാണു പിഴ ശിക്ഷ വിധിച്ചത്. കൊച്ചി ദേവസ്വം ബോർഡിന്‍റെ കീഴിലുളള പിഷാരിക്കോവിൽ ക്ഷേത്രത്തിന്‍റെ പൊതുയോഗം വിളിക്കുന്നതും ക്ഷേത്ര ഉപദേശക സമിതി പ്രവർത്തിക്കുന്നതും സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ 90 ദിവസം കഴിഞ്ഞിട്ടും നൽകാതിരുന്ന കേസിലായിരുന്നു ശിക്ഷ.

വൈകി നൽകിയ മറുപടിയിൽ കൃത്യമായ വിവരങ്ങൾ വിവരാവകാശ ഓഫീസർ നൽകിയതുമില്ല. ഇതുമൂലം ഹർജിക്കാരന് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ സ്വീകരിക്കുന്നതിന് തടസവുമുണ്ടായി. വിവരാവകാശ നിയമം 20 (1) വകുപ്പു പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ, അത് 10 ദിവസത്തിനുളളിൽ ലഭ്യമാക്കണമെന്ന കമ്മീഷന്‍റെ ഉത്തരവിനു മറുപടി നൽകാനും ബന്ധപ്പെട്ട വിവരാവകാശ ഓഫീസർ തയാറായില്ല. വിശദീകരണത്തിന് ഒരവസരം കൂടി നൽകിക്കൊണ്ട് മറുപടി നൽകാൻ ഏഴു ദിവസം കൂടി കമ്മീഷൻ തുടർന്ന് അനുവദിച്ചു. ഇതിനു മൂന്ന് ആഴ്ച കഴിഞ്ഞാണ് പ്രസ്തുത ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയത്. എന്നാൽ ഈ വിശദീകരണം ന്യായയുക്തമായിരുന്നില്ല.


മറുപടി നൽകുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തുകയും, യുക്തിസഹമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുകയും, അതുവഴി വിവരാവകാശ നിയമത്തോടും കമ്മീഷനോടും നിഷേധാത്മകമായി പെരുമാറുകയും ചെയ്തു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. പിഴയായ 25,000 രൂപ ഇദ്ദേഹം എറണാകുളം സബ്ട്രഷറിയിൽ അടച്ച് അസൽ രസീത് കമ്മീഷൻ മുന്പാകെ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.