കല്യോട്ടെ ഇരട്ടക്കൊലപാതകം: നീതി ഇനിയും അകലെ
കല്യോട്ടെ ഇരട്ടക്കൊലപാതകം:  നീതി ഇനിയും അകലെ
Monday, March 18, 2019 2:12 AM IST
കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴും കണ്ണീർ തോരാത്ത കുടുംബാംഗങ്ങൾക്ക് നീതി ഇനിയും അകലെ. ഫെബ്രുവരി 17ന് രാത്രി എട്ടോടെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും കല്യോട്ട് സ്കൂളിനു സമീപം അതിക്രൂരമായി വെട്ടിനുറുക്കിയത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും യുഡിഎഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണസംഘത്തിനുമേൽ സിപിഎം നേതൃത്വത്തിന്‍റെ ശക്തമായ സമ്മർദമുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ അന്വേഷണത്തിന്‍റെ പോക്ക്. അന്വേഷണസംഘത്തെ സർക്കാർ പലതവണ അഴിച്ചുപണിതു. പോലീസ് കണ്ടെത്തിയ ആയുധങ്ങളും കൊല്ലപ്പെട്ടവരുടെ ദേഹത്ത് കാണപ്പെട്ട മുറിവുകളും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൊലപാതകത്തിൽ നിർണായകപങ്ക് വഹിച്ചെന്നു കരുതുന്ന കെട്ടിടനിർമാണ കരാറുകാരനും വ്യാപാരിക്കുമെതിരേ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ മൊഴി അതീവഗൗരവ സ്വഭാവമുള്ളതായിരുന്നു. എന്നാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പോലും ക്രൈംബ്രാഞ്ച് സംഘം തയാറായിട്ടില്ല.


ഇതിനിടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന പെരിയയിലെ ചുമട്ടുതൊഴിലാളി ഗൾഫിലേക്ക് കടക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയത് കണ്ണൂരിൽനിന്നുള്ള പ്രഫഷണൽ ക്വട്ടേഷൻ സംഘമാണെന്ന സൂചനയുണ്ടായിരുന്നതെങ്കിലും ആ വഴിക്കുള്ള യാതൊരു അന്വേഷണവും നടന്നിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈൽ ഫോൺ കോളുകളോ അവരുടെ ടവർ ലൊക്കേഷനോ ഇതുവരെ പരിശോധിച്ചിട്ടില്ല. ഒൻപത് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവർക്കെതിരേ ശക്തമായ തെളിവ് ശേഖരിക്കാൻപോലും അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.