ആര്‍എംപിഐയുടെ പിന്തുണ യുഡിഎഫിന്
ആര്‍എംപിഐയുടെ പിന്തുണ  യുഡിഎഫിന്
Monday, March 18, 2019 2:12 AM IST
കോഴിക്കോട്: വടകര ലോക്സഭാസീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്കുമെന്ന് ആര്‍എംപിഐ പ്രഖ്യാപിച്ചു. വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍റെ തോല്‍വിയാണ് ലക്ഷ്യം. ജയരാജന്‍ വടകരയില്‍ ജയിക്കുന്ന സാഹചര്യം യാതൊരു കാരണവശാലും ഉണ്ടാകരുതെന്നു തീരുമാനിച്ചാണ് പിന്തുണ നല്കുന്നത്. വടകരയില്‍ മത്സരിക്കാത്തതിനാൽ ഒരു മണ്ഡത്തിലും മത്സരിക്കില്ല. യുഡിഎഫിന്‍റെ നയങ്ങളോട് യോജിപ്പില്ലെങ്കിലും മറ്റിടങ്ങളിൽ എന്തു നിലപാടെടുക്കണമെന്ന് മണ്ഡലം കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്നും പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എന്‍. വേണു പറഞ്ഞു.

വടകര ഉള്‍പ്പെടെ നാലുമണ്ഡലങ്ങളില്‍ ആര്‍എംപിഐ മത്സരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം തന്നെയാണ് വടകരയിൽ നടക്കുന്നതെന്ന് ആര്‍എംപിഐ നേതാവ് കെ.കെ. രമ പറഞ്ഞു. വെറുമൊരു തെരഞ്ഞെടുപ്പായല്ല, രാഷ്‌ട്രീയപോരാട്ടമായാണ് ഇതിനെ കാണുന്നത്. വടകരയിലെ വോട്ടര്‍മാരെ അപമാനിക്കലാണ് ജയരാജന്‍റെ സ്ഥാനാര്‍ഥിത്വം. ജയരാജനെതിരേ വോട്ട് ചെയ്യുക എന്നതാണ് ലക്ഷ്യം. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനം മുഴുവന്‍ അക്രമരാഷ്‌ട്രീയത്തിനെതിരായ പ്രവര്‍ത്തനത്തിൽ പങ്കുചേരുമെന്നും കെ.കെ. രമ പറഞ്ഞു. പാര്‍ട്ടി രൂപീകരിച്ച ശേഷം എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇത്തവണ ജയരാജന്‍റെ‌ തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫിന്‍റെ പ്രചാരണത്തില്‍ സജീവമായി പങ്കുചേരുമെന്നും ആര്‍എംപിഐ നേതാക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.