പെരിയ ഇരട്ടക്കൊലപാതകം: കൊലയാളിസംഘം സഞ്ചരിച്ച രണ്ടാമത്തെ വാഹനം കണ്ടെത്തി
പെരിയ ഇരട്ടക്കൊലപാതകം: കൊലയാളിസംഘം സഞ്ചരിച്ച രണ്ടാമത്തെ വാഹനം കണ്ടെത്തി
Thursday, February 21, 2019 2:08 AM IST
കാഞ്ഞങ്ങാട്: കൊലയാളിസംഘം സഞ്ചരിച്ചുവെന്നു സംശയിക്കുന്ന രണ്ടാമത്തെ വാഹനംകൂടി ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. സിപിഎം കേന്ദ്രമായ വെളുത്തോളിയിലെ കാട്ടിൽനിന്നാണ് കെഎൽ - 14-6869 നന്പർ ജീപ്പ് കണ്ടെത്തിയത്. സിപിഎം ലോക്കൽ സെക്രട്ടറിയുടെ പറന്പിനടുത്തു കാട്ടിൽ ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്താണ് ജീപ്പ് ഉണ്ടായിരുന്നത്. കൊലപാതകം നടന്നതിന്‍റെ പിറ്റേന്നു രാത്രി ഇതിനടുത്തുതന്നെ മഹീന്ദ്ര സൈലോ യും കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഇന്നലെ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കി. സൈലോയിൽനിന്നു ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നു സൂചനയുണ്ട്. രണ്ടു വാഹനങ്ങളിൽനിന്നും വിരലടയാളവും ശേഖരിച്ചിട്ടുണ്ട്.


കാർ കണ്ടെത്തിയ ദിവസം പോലീസ് പരിശോധനയ്ക്കിടെ രാത്രി വാഹനം കൊണ്ടുപോകാൻ പത്തംഗ സംഘമെത്തിയിരുന്നു. ഇവരിൽ ഒരാൾ കേസിൽ പ്രതിയായ സജിയായിരുന്നു. ഇയാളെ പോലീസ് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പനയാൽ സഹകരണ ബാങ്ക് മാനേജർ കെ.വി.ഭാസ്കരൻ എന്നിവർ ബലമായി മോചിപ്പിച്ചിരുന്നു. ഈ സംഭവം വിവാദമായിരുന്നുവെങ്കിലും പോലീസ് മൗനം പാലിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.